SignIn
Kerala Kaumudi Online
Wednesday, 19 November 2025 9.41 AM IST

കീം പരീക്ഷാ മാനദണ്ഡം: മാർഗ നിർദ്ദേശം വേണം

Increase Font Size Decrease Font Size Print Page
dd

തിരുവനന്തപുരം: കേരള എൻജിനിയറിംഗ് പ്രവേശന പരീക്ഷയുടെ ( കീം)​ സ്‌കോർ സമീകരണത്തിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് മാർഗ നിർദ്ദേശം പുറത്തിറക്കണമെന്ന ആവശ്യവുമായി അദ്ധ്യാപക സംഘടനകൾ. കഴിഞ്ഞ വർഷങ്ങളിൽ സ്കോർ സമീകരണത്തിലൂടെ കേരള സിലബസിലെ വിദ്യാർത്ഥികളുടെ മാർക്കുകൾ വെട്ടിക്കുറച്ച സാഹചര്യത്തിലാണിത്.

സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്ക് അവർ നേടിയതിലും 8 സ്കോർ കൂട്ടി നൽകിയപ്പോൾ ,കേരള ഹയർ സെക്കൻഡറിയിലെ കുട്ടികളുടെ 27 സ്കോറാണ് വെട്ടിക്കുറച്ചത്.2025ലെ എൻട്രൻസ് പരീക്ഷയിൽ മുഴുവൻ സ്‌കോറും നേടിയത് എട്ട് കുട്ടികളാണ്. ഇതിൽ 2 കുട്ടികൾ കേരള സിലബസിലുള്ളവരാണ്. പ്രവേശന പരീക്ഷയിൽ ആദ്യ അൻപത് റാങ്കുകൾ കരസ്ഥമാക്കിയവരിൽ 18 പേർ കേരള സിലബസിലും 30 പേർ സി.ബി.എസ്.ഇയിലും

2 പേർ ഐ.എസ്.സിയിലുമാണ്. ഇതിൽ കേരള സിലബസിലുള്ള 2 കുട്ടികൾ യോഗ്യതാ പരീക്ഷയിലും എൻട്രൻസ് പരീക്ഷയിലും മുഴുവൻ മാർക്കും കരസ്ഥമാക്കിയിട്ടും

50-ൽ താഴെ റാങ്കിലെത്തി. ആദ്യ 100 റാങ്കുകാരിൽ 36 പേർ കേരള സിലബസും 67 പേർ സി.ബി.എസ്.ഇയും 6 കുട്ടികൾ ഐ.എസ്.സിയുമാണ്. എൻട്രൻസ് പരീക്ഷയിൽ 1111-ാം സ്ഥാനം ലഭിച്ച സി.ബി.എസ്.ഇ വിദ്യാർത്ഥിക്ക് 948-ാം റാങ്ക് ലഭിച്ചപ്പോൾ, 1103-ാം സ്ഥാനത്ത് വന്ന കേരള സിലബസിലെ വിദ്യാർത്ഥിയുടെ റാങ്ക് 1631 ആയി കുറഞ്ഞു.

സി.ബി.എസ്.ഇ കുട്ടികളുടെ ദേശീയ ശരാശരി സ്കോർ കുറഞ്ഞിരിക്കുന്നതു

കൊണ്ടാണ് റാങ്ക് വെട്ടിച്ചുരുക്കലെന്നാണ് എൻട്രൻസ് കമ്മിഷണറേറ്റ് പറയുന്നത്. എൻട്രൻസിന് ലഭിച്ച മാർക്കും പന്ത്രണ്ടാം ക്ലാസിലെ സമീകരിച്ച മാർക്കും 50:50 അനുപാതത്തിലുള്ള സ്കോർ പ്രകാരമാണ് കീമിന്റെ അന്തിമ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്.

'കേരള സിലബസിലെ വിദ്യാർത്ഥികളുടെ അർഹതപ്പെട്ട റാങ്കു പോലും ഇല്ലാതാക്കാക്കുന്ന സമീകരണം നിറുത്തലാക്കണം.'

-എസ്. മനോജ്

ജനറൽ സെക്രട്ടറി

എ.എച്ച്.എസ്.ടി.എ.

TAGS: KEAM EXAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.