SignIn
Kerala Kaumudi Online
Tuesday, 18 November 2025 7.25 PM IST

'വരുന്നവരെല്ലാം ഉടൻ ദർശനം വേണമെന്ന് വാശിപിടിക്കുന്നു', ഭക്തജനങ്ങൾ സ്വയം കാര്യങ്ങൾ മനസിലാക്കണമെന്ന് എഡിജിപി

Increase Font Size Decrease Font Size Print Page
sabarimala
ശബരിമയിൽ ദർശനത്തിനെത്തിയ ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രണാതീതമായപ്പോൾ. ഫോട്ടോ: വിപിൻ വേദഗിരി

ശബരിമല: ശബരിമലയിലെ സാഹചര്യങ്ങൾ നിയന്ത്രണവിധേയമാണെന്നും രണ്ട് ദിവസം കൊണ്ട് രണ്ട് ലക്ഷം പേരാണ് ദർശനത്തിനെത്തിയതെന്നും എഡിജിപി എസ് ശ്രീജിത്ത്. വരുന്നവരെല്ലാം ഉടൻ ദർശനം വേണമെന്ന് വാശിപിടിക്കുകയാണ്. ഭക്തജനങ്ങൾ സ്വയം കാര്യങ്ങൾ മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമലയിൽ മണ്ഡലകാലം ആരംഭിച്ച് രണ്ടാം ദിവസമായ ഇന്ന് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

'സ്‌പോട്ട് ബുക്കിംഗിനേക്കാൾ കൂടുതൽ ആളുകൾ വരികയാണ്. ആ വരുന്നവർ എല്ലാം ഉടനെ ദർശനം ലഭിക്കണമെന്ന് വാശി പിടിക്കുകയാണ്. 20,000 പേരുടെ സ്ഥാനത്ത് 37,000 പേർക്കാണ് സ്‌പോട്ട് ബുക്കിംഗ് കൊടുക്കേണ്ടി വന്നത്. കാരണം, വരുന്നവരെ നമുക്ക് തിരിച്ചുപറഞ്ഞ് വിടാനുള്ള സംവിധാനമില്ല. അങ്ങനെ ചെയ്യുന്നത് ശരിയുമല്ല. ഏതെങ്കിലും ദിവസം വെർച്വൽ ക്യൂ എടുത്തിട്ട് തോന്നുന്ന ദിവസം വരുക. ഇത് രണ്ടും ഭക്ത ജനങ്ങൾ മനസിലാക്കുക. എല്ലാവർക്കും ദർശനത്തിന് അവസരമുണ്ടാകണം. പൊലീസ് സേന ആവശ്യത്തിനുണ്ട്. ഇതിൽ കൂടുതൽ സേനയെ വിന്യസിച്ചാൽ അവർക്ക് ജോലി ചെയ്യാൻ സാധിക്കില്ല'- ശ്രീജിത്ത് പറഞ്ഞു.

അതേസമയം, ശബരിമലയിൽ മണ്ഡലകാലം ആരംഭിച്ച് രണ്ടാം ദിവസമായ ഇന്ന് താൻ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്തവിധമുള്ള ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു. വരിയിൽ ഏറെനേരം നിൽക്കാൻ സാധിക്കാത്തതിനാൽ പലരും മറ്റ് വഴികളിലൂടെ ചാടി വന്നവരാണ്. ഇവരെ 18ാം പടി കടത്തിവിടാനുള്ള നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇങ്ങനെയൊരു ആൾക്കൂട്ടം വരാൻ പാടില്ലായിരുന്നുവെന്നും കെ ജയകുമാർ പറഞ്ഞു.

TAGS: SABARIMALA, KERALA, INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.