
കൊച്ചി: എറണാകുളം നഗരത്തിലെ സ്പായിൽ തിരുമലിന് എത്തിയ പൊലീസുകാരനെ ഭീഷണിപ്പെടുത്തി 4 ലക്ഷം തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന ജീവനക്കാരിയെ പാലാരിവട്ടം പൊലീസ് അറസ്റ്റുചെയ്തു. മൂന്നാംപ്രതി വൈക്കം സ്വദേശി രമ്യയാണ് (39) പിടിയിലായത്. പ്രതികൾക്കൊപ്പം ചേർന്ന് പൊലീസുകാരനിൽനിന്ന് പണം വാങ്ങിയെടുത്ത എസ്.ഐ കെ.കെ. ബൈജു ഉടൻ പിടിയിലായേക്കും. ഇയാളെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
തൈക്കൂടം ചമ്പക്കര ഭാഗത്തെ ലോഡ്ജിൽനിന്ന് ഇന്നലെ വൈകിട്ട് അഞ്ചിനാണ് രമ്യയെ പിടികൂടിയത്. കഴിഞ്ഞ എട്ടിന് വൈകിട്ട് സ്പായിലെത്തിയ കൊച്ചി സിറ്റി എ.ആർ ക്യാമ്പിലെ പൊലീസുകാരനെയാണ് രമ്യയും പാലാരിവട്ടം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ബൈജുവും ചേർന്ന് ഭീഷണിപ്പെടുത്തി പണംതട്ടിയത്. ഇതിൽ ഒരുലക്ഷംരൂപ ക്വട്ടേഷൻ ടീമിലെ ഷിഹാബിന് നൽകി. രണ്ടുലക്ഷം രൂപ ബൈജുവും ഒരുലക്ഷം രമ്യയും കൈക്കലാക്കി. ഷിഹാബിനെ ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |