SignIn
Kerala Kaumudi Online
Sunday, 28 December 2025 9.08 PM IST

തമിഴ്നാടിനെ ആശ്രയിക്കാതിരിക്കാനുള്ള നീക്കം, യുവാക്കൾ രംഗത്തിറങ്ങിയിട്ടും രക്ഷയില്ല: മലയാളികൾക്ക് തിരിച്ചടി

Increase Font Size Decrease Font Size Print Page
tamilnadu-

കിളിമാനൂർ: മണ്ണിന് വളക്കൂറും കർഷകന്റെ കഠിനാദ്ധ്വാനവും ഉണ്ടായിട്ടും വാഴക്കൃഷിക്ക് കഷ്ടകാലം തന്നെ. വേനൽ ആരംഭിക്കുന്നതിന് മുമ്പുതന്നെ ആയിരക്കണക്കിന് വാഴകളാണ് ഒടിഞ്ഞുവീണത്. ലക്ഷക്കണക്കിന് രൂപ ലോണെടുത്തും, പുരയിടം പാട്ടത്തിനെടുത്തുമാണ് കർഷകർ കൃഷി ആരംഭിച്ചത്.

മികച്ച വരുമാനവും നാടൻ വാഴക്കുലകൾക്കുള്ള ജനപ്രീതിയും കണക്കിലെടുത്താണ് യുവാക്കൾ ഉൾപ്പെടെയുള്ളവർ ഈ രംഗത്തിറങ്ങിയത്. ഇപ്പോൾ കുലച്ച വാഴകൾ ഉൾപ്പെടെ ഒടിഞ്ഞുവീഴാനും, കരിഞ്ഞുണങ്ങാനും തുടങ്ങി. കൃഷിക്കാവശ്യമായ വെള്ളം ലഭിക്കാത്തതാണ് പ്രധാനപ്രശ്നം. അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കാതെ വാഴക്കൃഷിയിലും വാഴക്കുലകളിലും സ്വയംപര്യാപ്തത കൈവരിക്കാനുള്ള കൃഷി നമുക്കുണ്ടെങ്കിലും ഇത്തരത്തിലുള്ള പ്രതിസന്ധികൾ കർഷകനെ ദുരിതത്തിലാക്കുന്നു.


 ജൂൺ - സെപ്തംബർ മാസം വരെയാണ് പ്രധാനമായും വാഴക്കൃഷി ചെയ്യുന്നത്.

 മികച്ച വളപ്രയോഗവും കള നിയന്ത്രണവും ഉണ്ടെങ്കിൽ 12 മാസം കൊണ്ട് വിളവ് (കപ്പവാഴ 18 മാസം )


പ്രധാനമായും കൃഷി ചെയ്യുന്നത്

* നേന്ത്രവാഴ

* കഥളി വാഴ

* റോബസ്റ്റ

* പാളയം തോടൻ

* ഞാലിപ്പൂവൻ


 പ്രതിസന്ധികൾ

** കീടരോഗ ശല്യം

* വന്യമൃഗ ശല്യം

* കാലവർഷത്തിലെ കാറ്റ്


 വാഴയ്ക്കുണ്ടാകുന്ന രോഗങ്ങൾ:

* ഇലപ്പുള്ളി രോഗം

* ശൽക്ക കീടങ്ങളുടെ ആക്രമണം

* കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം ഇവയുടെ കുറവ്.

* പൂങ്കുല പേൻ

* ഇലതീനി പുഴുക്കൾ

TAGS: AGRICULTURE, AGRICULTURE NEWS, KERALA, AGRICULTURE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.