
ന്യൂഡൽഹി: രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ ഫ്ലാഗ്ഓഫ് ചടങ്ങിൽ തിരുവനന്തപുരം നഗരസഭയിലെ ബി.ജെ.പി വിജയം പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തുടനീളം ബി,ജെ.പിക്ക് ലഭിക്കുന്ന സ്വീകാര്യതയെ സൂചിപ്പിക്കാനായാണ് മുംബയ് കോർപ്പറേഷനിലെയും തിരുവനന്തപുരം നഗരസഭയിലെയും നേട്ടം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്. മഹാരാഷ്ട്ര നഗരസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ചരിത്രജയം നേടി, ചരിത്രത്തിൽ ആദ്യമായി തിരുവനന്തപുരത്തിന് ബി.ജെ.പി മേയറെ ലഭിച്ചിരിക്കുന്നു. ജയിക്കില്ലെന്ന് കരുതിയിരുന്ന പലയിടങ്ങളിലും ബി.ജെ.പി വൻവിജയം നേടുന്നു. പാർട്ടിയുടെ വികസന നയത്തെ ജനങ്ങൾ പൂർണമായി വിശ്വസിക്കുന്നതുകൊണ്ടാണിതെന്നും മോദി പറഞ്ഞു. ബംഗാളിലും ബി.ജെ.പി തിളക്കമാർന്ന വിജയം കരസ്ഥമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർച്ച് - ഏപ്രിൽ മാസങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ബംഗാളിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും 3250 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പാർട്ടിയായി മാറിയ ബി.ജെ.പി ഇത്തവണ ബംഗാളിൽ അധികാരം പിടിക്കാനുള്ള കഠിനശ്രമത്തിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |