
പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് പുതിയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങി പാലക്കാട് ജില്ലയിലെ സി.പി.എം വിമതർ. ഡെമോക്രാറ്റിക് മാർക്സിസ്റ്റ് മുന്നണി രൂപീകരിക്കാനാണ് വിമതരുടെ നീക്കം. വിമതരുടെ പാർട്ടിയിൽ കെ.ടി.ഡി.സി ചെയർമാൻ പി.കെ.ശശിയെ ഉൾപ്പെടുത്താനും ശ്രമമുണ്ട്. അതേസമയം, വലിയ നേതാക്കൾ പാർട്ടി വിട്ട് പോയിട്ടും സി.പി.എമ്മിന് ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിന്റെ പ്രതികരണം.
പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചിതറിക്കിടക്കുന്ന വിമതരുടെ കൂട്ടായ്മയാണ് ലക്ഷ്യം. കൊഴിഞ്ഞാമ്പാറ, മണ്ണാർക്കാട്, ഒറ്റപ്പാലം മേഖലകളിലെ സി.പി.എം വിമതരുടേതാണ് സംയുക്ത നീക്കം. മണ്ണാർക്കാട്ടെ സി.പി.എം നേതാവ് പി.കെ.ശശിയെ ഒപ്പം നിർത്താൻ ചർച്ച തുടങ്ങിയിട്ടുണ്ട്. ശശി ഇതുവരെ മനസു തുറന്നിട്ടില്ല. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കൊഴിഞ്ഞാമ്പാറയിലെ സി.പി.എം വിമതർ യു.ഡി.എഫിനൊപ്പം ചേർന്ന് മത്സരിച്ചത് പാർട്ടിക്ക് കനത്ത തിരിച്ചടിയായിരുന്നു. സമാന രീതിയിൽ യു.ഡി.എഫിന്റെ പിന്തുണയോടെയാണ് നീക്കം. ജില്ലയിൽ വിമത കൺവെൻഷൻ വിളിച്ചു ചേർക്കാൻ തീരുമാനമായി. വിമതർ ഒന്നിച്ചാൽ ഒറ്റപ്പാലം, മണ്ണാർക്കാട്, നെന്മാറ, തരൂർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ സി.പി.എമ്മിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. വിമത നീക്കത്തെക്കുറിച്ച് അറിയില്ലെന്നാണ് സി.പി.എം നേതൃത്വത്തിന്റെ പ്രതികരണമെങ്കിലും,ഇക്കാരം ഗൗരവത്തോടെയാണ് പാർട്ടി നിരീക്ഷിക്കുന്നത്.
യു.ഡി.എഫിന്റെ വിസ്മയ
തുമ്പത്ത് പി.കെ.ശശി
പാലക്കാട്: സി.പി.എം നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന മുൻ എം.എൽ.എയും കെ.ടി.ഡി.സി ചെയർമാനുമായ പി.കെ.ശശിയെ പാർട്ടി ടിക്കറ്റിൽ ഒറ്റപ്പാലത്ത്മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കം. ഇത് സംബന്ധിച്ച് കോൺഗ്രസ് നേതൃത്വത്തിലെ ഉന്നതർ പി.കെ.ശശിയുമായി ചർച്ചകൾ നടത്തിയതായാണ് വിവരം. എന്നാൽ ,ശശി ഇക്കാര്യം
നിഷേധിച്ചു.
സി.പി.എ അച്ചടക്ക നടപടിയുടെ ഭാഗമായി ,മുൻ എം.എൽ.എ കൂടിയായ പി.കെ.ശശിയെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു. തുടർന്ന് പിണറായി വിജയന്റെ നിർദേശപ്രകാരം ടി.പി.രാമകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കാൾ പി.കെ.ശശിയുമായി ചർച്ച നടത്തി ജില്ലാ സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെടുക്കാമെന്നും ഒഴിവ് വരുന്ന മുറയ്ക്ക് സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താമെന്നും ഉറപ്പ് നൽകിയിരുന്നു. എന്നാൽ, തനിക്കൊപ്പം പാർട്ടി വിട്ടയാളുകൾക്ക് നേരത്തെ ഉണ്ടായിരുന്ന പദവികൾ നൽകണമെന്ന ശശിയുടെ ഉപാധി നേതൃത്വം അംഗീകരിച്ചിട്ടില്ല. ഇതോടെയാണ് പി.കെ.ശശി പാർട്ടി വിടുമെന്ന സൂചനകൾ ശക്തമായത്.
സി.പി.എമ്മിന്റെ ഉറച്ച മണ്ഡലമാണ് ഒറ്റപ്പാലം. ഇവിടെ രാഷ്ട്രീയ സ്വാധീനമുള്ള പി.കെ.ശശി സ്ഥാനാർത്ഥിയായാൽ മത്സരഫലം മാറ്റാനാകുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ശശിക്ക് സി.ഐ.ടി.യുവിൽ ഉൾപ്പെടെ ഇപ്പോഴും വിശ്വസ്തമായ സംഘടനാ അടിത്തറയുണ്ട്. താഴെത്തട്ടിലുള്ള തൊഴിലാളികൾക്കിടയിലും സഹകരണ മേഖലയിലും വലിയ സ്വാധീനമുണ്ട്.
2021ൽ, സി.പി.എമ്മിന്റെ കെ.പ്രേംകുമാർ ഒറ്റപ്പാലത്ത് 15,152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ശശി യു.ഡി.എഫിലേക്ക് വന്നാൽ മികച്ച പോരാട്ടം കാഴ്ച വയ്ക്കാനാകുമെന്ന് കോൺഗ്രസ് കരുതുന്നു.
ബി.ജെ.പി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന പാലക്കാട് മുൻ നഗരസഭ അദ്ധ്യക്ഷ പ്രമീള ശശിധരനെ പാർട്ടിയിലെത്തിക്കാനുള്ള ശ്രമവും കോൺഗ്രസിൽ നടക്കുന്നതായാണ് വിവരം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്ര പാലക്കാട്ടെത്തുമ്പോൾ പി.കെ.ശശിയുടെയും, പ്രമീളയുടെയും കോൺഗ്രസ് പ്രവേശനം ഉണ്ടായേക്കുമെന്നാണ് കേൾക്കുന്നത്.
യു.ഡി.എഫിന്റെ വിസ്മയ തുമ്പത്ത് പി.കെ.ശശി
സി.പി.എം നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന മുൻ എം.എൽ.എയും കെ.ടി.ഡി.സി ചെയർമാനുമായ പി.കെ.ശശിയെ പാർട്ടി ടിക്കറ്റിൽ ഒറ്റപ്പാലത്ത്മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കം. ഇത് സംബന്ധിച്ച് കോൺഗ്രസ് നേതൃത്വത്തിലെ ഉന്നതർ പി.കെ.ശശിയുമായി ചർച്ചകൾ നടത്തിയതായാണ് വിവരം. എന്നാൽ ,ശശി ഇക്കാര്യം
നിഷേധിച്ചു.
സി.പി.എ അച്ചടക്ക നടപടിയുടെ ഭാഗമായി ,മുൻ എം.എൽ.എ കൂടിയായ പി.കെ.ശശിയെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു. തുടർന്ന് പിണറായി വിജയന്റെ നിർദേശപ്രകാരം ടി.പി.രാമകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കാൾ പി.കെ.ശശിയുമായി ചർച്ച നടത്തി ജില്ലാ സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെടുക്കാമെന്നും ഒഴിവ് വരുന്ന മുറയ്ക്ക് സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താമെന്നും ഉറപ്പ് നൽകിയിരുന്നു. എന്നാൽ, തനിക്കൊപ്പം പാർട്ടി വിട്ടയാളുകൾക്ക് നേരത്തെ ഉണ്ടായിരുന്ന പദവികൾ നൽകണമെന്ന ശശിയുടെ ഉപാധി നേതൃത്വം അംഗീകരിച്ചിട്ടില്ല. ഇതോടെയാണ് പി.കെ.ശശി പാർട്ടി വിടുമെന്ന സൂചനകൾ ശക്തമായത്.
സി.പി.എമ്മിന്റെ ഉറച്ച മണ്ഡലമാണ് ഒറ്റപ്പാലം. ഇവിടെ രാഷ്ട്രീയ സ്വാധീനമുള്ള പി.കെ.ശശി സ്ഥാനാർത്ഥിയായാൽ മത്സരഫലം മാറ്റാനാകുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ശശിക്ക് സി.ഐ.ടി.യുവിൽ ഉൾപ്പെടെ ഇപ്പോഴും വിശ്വസ്തമായ സംഘടനാ അടിത്തറയുണ്ട്. താഴെത്തട്ടിലുള്ള തൊഴിലാളികൾക്കിടയിലും സഹകരണ മേഖലയിലും വലിയ സ്വാധീനമുണ്ട്.
2021ൽ, സി.പി.എമ്മിന്റെ കെ.പ്രേംകുമാർ ഒറ്റപ്പാലത്ത് 15,152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ശശി യു.ഡി.എഫിലേക്ക് വന്നാൽ മികച്ച പോരാട്ടം കാഴ്ച വയ്ക്കാനാകുമെന്ന് കോൺഗ്രസ് കരുതുന്നു.
ബി.ജെ.പി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന പാലക്കാട് മുൻ നഗരസഭ അദ്ധ്യക്ഷ പ്രമീള ശശിധരനെ പാർട്ടിയിലെത്തിക്കാനുള്ള ശ്രമവും കോൺഗ്രസിൽ നടക്കുന്നതായാണ് വിവരം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്ര പാലക്കാട്ടെത്തുമ്പോൾ പി.കെ.ശശിയുടെയും, പ്രമീളയുടെയും കോൺഗ്രസ് പ്രവേശനം ഉണ്ടായേക്കുമെന്നാണ് കേൾക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |