SignIn
Kerala Kaumudi Online
Sunday, 15 February 2026 9.08 AM IST

മിനി ടൈറ്റസിന്റെ അതിജീവന ഗാഥ മുടിയിൽ കിളിർത്ത മാന്ത്രികജയം

Increase Font Size Decrease Font Size Print Page
s

ഒരു തകർച്ചയിൽ നിന്ന് എങ്ങനെ ഉയിർത്തെഴുന്നേൽക്കാം എന്നതിന് കേരളത്തിലെ സംരംഭക ലോകത്തിന് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച ഉദാഹരണമാണ് മിനി ടൈറ്റസ്. "പോയത് പോട്ടെ, വീണ്ടും മുടി വളരും" എന്ന ആത്മവിശ്വാസം തുളുമ്പുന്ന ആ വാചകം ഇന്ന്  മലയാളികൾക്ക് വെറുമൊരു പരസ്യവാചകമല്ല. അത് പ്രതീക്ഷയറ്റ ആയിരക്കണക്കിന് ആളുകൾക്ക് നൽകുന്ന ജീവിതത്തിന്റെ പുതിയൊരു അദ്ധ്യായമാണ്. സാധാരണക്കാരിയായ ഒരു വീട്ടമ്മയിൽ നിന്ന് അന്താരാഷ്ട്ര നിലവാരമുള്ള ഒരു ഹെയർ ട്രീറ്റ്മെന്റ് ശൃംഖലയുടെ ഉടമയിലേക്കുള്ള മിനിയുടെ വളർച്ച കണ്ണീരും കഠിനാധ്വാനവും വാശിയും കലർന്നതാണ്.

ചെറുപ്പത്തിലെ കഷ്ടപ്പാടും
സാമ്പത്തിക  എന്ന സ്വപ്നവും

തിരുവനന്തപുരത്തെ തികച്ചും സാധാരണമായ ഒരു കുടുംബത്തിലായിരുന്നു മിനിയുടെ ജനനം. നാല് മക്കളിൽ മൂന്നാമത്തവൾ. ഓരോ രൂപയുടെയും വില അറിഞ്ഞായിരുന്നു വളർച്ച. തന്റെ ആവശ്യങ്ങൾക്കായി മറ്റൊരാളുടെ മുന്നിൽ കൈനീട്ടുന്നത് മിനിക്ക് ചെറുപ്പം മുതലേ പ്രിയമില്ലായിരുന്നു. സാമ്പത്തിക സ്വാതന്ത്ര്യം നേടിയെടുക്കുക എന്നത് ഒരു ലക്ഷ്യമായി മിനി മനസ്സിൽ കുറിച്ചിട്ടു. 22-ാം വയസ്സിൽ വിവാഹം കഴിഞ്ഞെങ്കിലും, ഒരു സാധാരണ വീട്ടമ്മയായി ഒതുങ്ങാൻ മിനി തയ്യാറല്ലായിരുന്നു. എയർഫോഴ്സ് ബ്യൂട്ടി അക്കാദമിയിൽ നിന്ന് ബ്യൂട്ടീഷ്യൻ കോഴ്സ് പഠിക്കാൻ തീരുമാനിച്ചത് തന്റെ കരിയറിലെ ആദ്യത്തെ ചുവടുവെപ്പായിരുന്നു. അന്ന് കേരളത്തിലെ മികച്ച 'ഹെയർ സ്റ്റൈലിസ്റ്റ്' ആകുമെന്നോ, ലക്ഷങ്ങൾ വരുമാനമുള്ള ബിസിനസ്സ് സാമ്രാജ്യം പടുത്തുയർത്തുമെന്നോ ഉള്ള വലിയ സ്വപ്നങ്ങളൊന്നും മിനിയുടെ മുന്നിലുണ്ടായിരുന്നില്ല. ആദ്യകാലത്ത് ത്രെഡിംഗിന് ലഭിക്കുന്ന 10 രൂപയുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു എന്ന് മിനി ഇന്നും ഓർക്കുന്നു. "ആ പത്തു രൂപ എനിക്ക് നൽകിയത് വെറും പണമല്ല, മറിച്ച് എനിക്കും അദ്ധ്വാനിക്കാൻ കഴിയും എന്ന വലിയൊരു ആത്മവിശ്വാസമായിരുന്നു," മിനി പറയുന്നു.
രണ്ടായിരം രൂപയുടെ വാടകമുറിയിൽ 
നിന്ന്  ഖത്തറിലേക്ക് 

തിരുവനന്തപുരം ഓൾ സെയിന്റ്സ് കോളേജിന് സമീപം വെറും 2000 രൂപ വാടകയുള്ള ഒരു ചെറിയ കടമുറിയിൽ നിന്നാണ് മിനി തന്റെ ആദ്യ സലൂണിന് തുടക്കം കുറിച്ചത്. പരിമിതമായ ഉപകരണങ്ങളും വലിയ സ്വപ്നങ്ങളും മാത്രമായിരുന്നു കൈമുതൽ. ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ തന്നെ മിനിയുടെ കൈപ്പുണ്യവും പെരുമാറ്റവും നാട്ടുകാർക്കിടയിൽ പ്രശസ്തമായി. എന്നാൽ, ജീവിതത്തിലെ ചില അപ്രതീക്ഷിത സാഹചര്യങ്ങൾ മൂലം ആ സ്ഥാപനം പൂട്ടേണ്ടി വന്നു. ഭർത്താവിന്റെ അടുത്തേക്ക് ഖത്തറിലേക്ക് പോകാൻ തീരുമാനിക്കുമ്പോൾ, താൻ പ്രാണനെപ്പോലെ സ്നേഹിച്ച സ്ഥാപനത്തിന്റെ താക്കോൽ ഉടമസ്ഥനെ ഏൽപ്പിക്കുമ്പോൾ മിനിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എന്നാൽ അതൊരു തോൽവിയായിരുന്നില്ല, മറിച്ച് കരുത്തുറ്റ ഒരു തിരിച്ചുവരവിനുള്ള തയ്യാറെടുപ്പായിരുന്നു. "ഇവിടെ തന്നെ സ്വന്തമായി ഒരിടം കണ്ടെത്തുക" എന്ന ഉറച്ച തീരുമാനവുമായാണ് മിനി വിമാനം കയറിയത്. 
പ്രവാസത്തിലെ 
പഠനകാലം

അറബിക് സലൂണുകളിലെ രഹസ്യങ്ങൾ ഗൾഫിലെ ജീവിതം മിനിയെ ഒരു പുതിയ മനുഷ്യനാക്കി മാറ്റി. അവിടെയുള്ള പ്രശസ്തമായ അറബിക് സലൂണുകളിൽ മുടി സംരക്ഷണത്തിന്റെ നൂതന രീതികൾ അവർ കണ്ടറിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ മുടി കൊഴിച്ചിൽ എന്ന വലിയ പ്രശ്നവുമായി സലൂണുകളെ സമീപിക്കുന്നത് മിനി ശ്രദ്ധിച്ചു. ഇതിന് ഒരു ശാശ്വത പരിഹാരം കണ്ടെത്തണമെന്ന ആഗ്രഹം അവരിൽ ശക്തമായി. ഭർത്താവ് ടൈറ്റസ് ജോണിനോട് തന്റെ ആഗ്രഹം പറഞ്ഞപ്പോൾ അദ്ദേഹം നൽകിയ 100% പിന്തുണയാണ് മിനിയെ അന്താരാഷ്ട്ര അക്കാദമികളിലേക്ക് എത്തിച്ചത്. മുടി എന്നത് കേവലം സൗന്ദര്യത്തിന്റെ ഭാഗമല്ല, മറിച്ച് അത് ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തിന്റെ ആധാരശിലയാണെന്ന് മിനി തിരിച്ചറിഞ്ഞു. ഇതിനെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കാതെ കസ്റ്റമേഴ്സിന് പരിഹാരം നൽകാൻ കഴിയില്ലെന്ന് ബോദ്ധ്യപ്പെട്ട മിനി, ജോലിയിൽ നിന്ന് ലഭിച്ച വരുമാനം മുഴുവൻ തന്റെ പഠനത്തിനായി മാറ്റിവച്ചു.
തിരിച്ചുവരവും 'സ്കിൻ ആൻഡ് ഹെയർ 
സലൂണിന്റെ" ഉദയവും 
ഗൾഫിലെ കഠിനാധ്വാനത്തിലൂടെ സമ്പാദിച്ച പണവുമായി 2015 നവംബർ 14-നാണ് മിനി 'സ്കിൻ ആൻഡ് ഹെയർ സലൂൺ' ആരംഭിക്കുന്നത്. പഴയ കസ്റ്റമേഴ്സ് മിനിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു. എന്നാൽ വെറുമൊരു സാധാരണ ബ്യൂട്ടി പാർലർ എന്നതിലുപരി, ശാസ്ത്രീയമായ മുടി സംരക്ഷണത്തിന് മുൻഗണന നൽകുന്ന ഒരു ഹെൽത്ത് കെയർ സെന്റർ എന്ന നിലയിലാണ് മിനി തന്റെ സ്ഥാപനത്തെ വളർത്തിയത്. ഗുണനിലവാരത്തിലും വിശ്വാസത്തിലും വിട്ടുവീഴ്ച ചെയ്യാത്ത മിനിയുടെ ശൈലി വളരെ വേഗം ശ്രദ്ധിക്കപ്പെട്ടു.
അനിയത്തിയുടെ മുടിയിലെ 
ആ പരീക്ഷണം

വിജയത്തിന്റെ 'ടേണിംഗ് പോയിന്റ്' മിനിയുടെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയും വിജയവും തന്റെ അനിയത്തിയുടെ അവസ്ഥയായിരുന്നു. തൈറോയ്ഡ് ബാധിച്ച അനിയത്തിക്ക് മുടി വൻതോതിൽ കൊഴിയാൻ തുടങ്ങുകയും തലയുടെ പല ഭാഗങ്ങളിലും മുടി ഇല്ലാതാകുകയും ചെയ്തു. ആത്മവിശ്വാസം നഷ്ടപ്പെട്ട അനിയത്തിക്ക് വീണ്ടും ജീവിതത്തിന്റെ നിറങ്ങൾ തിരിച്ചുനൽകുക എന്നതായിരുന്നു മിനിയുടെ പ്രചോദനത്തിന്റെ തുടക്കം. താൻ പഠിച്ച ഹെയർ ട്രീറ്റ്മെന്റ് ടെക്നിക്കുകൾ മിനി ആദ്യമായി പ്രയോഗിച്ചത് തന്റെ അനിയത്തിയിലായിരുന്നു. മാസങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിൽ അനിയത്തിയുടെ മുടി തഴച്ചു വളരാൻ തുടങ്ങി. ഈ വാർത്ത കാട്ടുതീ പോലെ പടർന്നു. സമാനമായ മെഡിക്കൽ കണ്ടീഷനുകൾ ഉള്ളവർ മിനിയുടെ അടുത്തേക്ക് ഓടിയെത്തി. "മുടി വളർത്തുന്ന സലൂൺ" എന്ന ഖ്യാതി സ്കിൻ ആൻഡ് ഹെയർ സലൂണിന് ലഭിക്കുന്നത് അവിടെ വെച്ചാണ്. 
അപമാനങ്ങളുടെ തീയിൽ
കുരുത്ത കരുത്ത് 


വിജയങ്ങൾക്കിടയിൽ സഹപ്രവർത്തകരിൽ നിന്നും ട്രെയിനർമാരിൽ നിന്നും മിനിക്ക് കടുത്ത അവഗണനകൾ നേരിടേണ്ടി വന്നു. 2021ൽ ഒരു ക്ലാസ്സിനായി ക്ഷണിക്കപ്പെട്ട മിനിയെ, അറിവ് പങ്കുവെക്കാൻ തയ്യാറാകാതെ അപമാനിച്ച് പുറത്താക്കിയ സംഭവം മിനിയെ വല്ലാതെ വേദനിപ്പിച്ചു. ബ്യൂട്ടീഷ്യന്മാരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്ന് പുറത്താക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തപ്പോൾ മിനി കരഞ്ഞുപോയി. എന്നാൽ ആ കണ്ണീർ പിന്നീട് വാശിയായി മാറി. "ഇനി ആരെയും ആശ്രയിക്കില്ല, ഞാൻ തന്നെ പഠിക്കും" എന്ന വാശിയോടെ മിനി ചെന്നൈയിലേക്ക് പോയി. അവിടെ നിന്ന് കോസ്മെറ്റോളജി കോഴ്സ്, ഫെലോഷിപ്പ്, ക്ലിനിക്കൽ പ്രാക്ടീസ് എന്നിവ പൂർത്തിയാക്കി. ഡൽഹിയിൽ നിന്ന് ഹെയർ എക്സ്റ്റെൻഷൻ ടെക്നോളജി പഠിച്ചു. തന്നെ തഴഞ്ഞവർക്ക് നൽകാൻ കഴിയാത്ത മികച്ച ചികിത്സകൾ തന്റെ സലൂണിൽ ലഭ്യമാക്കിക്കൊണ്ട് മിനി അവരോട് മധുരമായി പ്രതികാരം ചെയ്തു. തൈറോയ്ഡ്, പിസിഒഎസ്, പ്രസവാനന്തരമുള്ള മുടി കൊഴിച്ചിൽ എന്നിവയ്ക്ക് കൃത്യമായ പരിഹാരം നൽകാൻ മിനിക്ക് ഇന്ന് സാധിക്കുന്നുണ്ട്. 
ബ്രസീലിയൻ ഹെയർ ട്രീറ്റ്മെന്റ്: 
മുടിക്ക് ഒരു പുതിയ ജീവിതം


മിനി ടൈറ്റസ് എന്ന പേര് ഇന്ന് കേരളം അറിയുന്നത് 'ബ്രസീലിയൻ ഹെയർ ട്രീറ്റ്മെന്റിന്റെ' പേരിലാണ്. കെമിക്കൽ ട്രീറ്റ്മെന്റുകൾ ചെയ്ത് കരിഞ്ഞുപോയതും നശിച്ചതുമായ മുടികൾക്ക് ഇത് ഒരു ജീവൻരക്ഷാ മരുന്നാണ്. എന്താണ് ഈ ചികിത്സയുടെ പ്രത്യേകത? മുടിയുടെ ഉള്ളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്ന് പോഷകങ്ങൾ എത്തിക്കുന്ന ഒരു അഡ്വാൻസ്ഡ് പ്രോട്ടീൻ തെറാപ്പിയാണിത്. മുടി പൊട്ടിപ്പോകുന്നത് തടയുകയും, മുടിയുടെ സ്വാഭാവിക തിളക്കം തിരികെ കൊണ്ടുവരികയും ചെയ്യുന്നു. കെമിക്കൽ ഡാമേജ് വന്ന മുടികളെ പൂർവ്വസ്ഥിതിയിലാക്കാൻ ഇതിലൂടെ സാധിക്കുന്നു. ചകിരി പോലെ വരണ്ട മുടി മൃദുവും സുന്ദരവുമാകുന്നത് കസ്റ്റമേഴ്സിനെ അത്ഭുതപ്പെടുത്താറുണ്ട്. ഇതിലൂടെ മുടിയുടെ ആയുസ്സ് വർദ്ധിക്കുന്നു എന്നതും വലിയ പ്രത്യേകതയാണ്. 
സാമൂഹിക മാദ്ധ്യമങ്ങളിലെ  തരംഗം
മിനിയുടെ വിജയം നേരിട്ടുള്ള കസ്റ്റമേഴ്സിൽ മാത്രം ഒതുങ്ങിനിന്നില്ല. ഓൾ സെയിന്റ്സ് കോളേജിലെ തന്റെ ആദ്യകാല കസ്റ്റമേഴ്സായ വിദ്യാർത്ഥികളാണ് മിനിക്ക് സോഷ്യൽ മീഡിയയുടെ ലോകം തുറന്നു കൊടുത്തത്.  അവർ തുടങ്ങിക്കൊടുത്ത ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പേജുകളിലൂടെ മിനിയുടെ ചികിത്സാ രീതികൾ ലോകം മുഴുവൻ അറിഞ്ഞു. താൻ ചെയ്യുന്ന ട്രീറ്റ്മെന്റുകളുടെ തത്സമയ ഫലങ്ങൾ (ബിഫോർ ആൻഡ് ആഫ്റ്റർ വീഡിയോ) ജനങ്ങളിലേക്ക് എത്തിയതോടെ സലൂണിലേക്ക് തിരക്ക് വർദ്ധിച്ചു.
വിപുലമായ ശൃംഖലയും  ടീമും
തിരുവനന്തപുരത്തെ ഒരു കൊച്ചു മുറിയിൽ നിന്ന് തുടങ്ങിയ യാത്ര ഇന്ന് കേരളത്തിലെ ആറ് പ്രധാന നഗരങ്ങളിൽ എത്തിനിൽക്കുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂർ, തിരുവല്ല, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലെ ശാഖകളിൽ നാൽപതോളം വിദഗ്ധരായ ജീവനക്കാരാണ് മിനിക്കൊപ്പം പ്രവർത്തിക്കുന്നത്. ഓരോ ജീവനക്കാരനും മിനി നേരിട്ട് പരിശീലനം നൽകുന്നു. തന്റെ കൈപ്പുണ്യം തന്റെ ഓരോ സ്റ്റാഫിലേക്കും എത്തിക്കുക എന്നതാണ് മിനിയുടെ ലക്ഷ്യം.
വിജയരഹസ്യമായി 
കുടുംബം 

തന്റെ ഈ വലിയ വിജയത്തിന് പിന്നിൽ തന്റെ കുടുംബമാണെന്ന് മിനി ഉറച്ചു വിശ്വസിക്കുന്നു. ഭർത്താവ് ടൈറ്റസ് ജോൺ ഇന്ന് തന്റെ ബിസിനസ്സ് കാര്യങ്ങളിൽ പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ട്. പ്രവാസ ജീവിതം അവസാനിപ്പിച്ച് മിനിയുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകാൻ അദ്ദേഹം എത്തിയതോടെ ബിസിനസ്സ് കൂടുതൽ വേഗത്തിൽ വളർന്നു. മകൾ ജെസ്‌ലിൻ ടൈറ്റസ് ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എംബിബിഎസ് അവസാന വർഷ വിദ്യാർത്ഥിനിയാണ്. തന്റെ അമ്മയുടെ കഠിനാധ്വാനമാണ് തന്റെ പഠനത്തിന്റെ കരുത്തെന്ന് ജെസ്‌ലിനും സാക്ഷ്യപ്പെടുത്തുന്നു. 
ഭാവി സ്വപ്നങ്ങൾ 
ഒരു സലൂൺ ഉടമ എന്നതിലുപരി, മുടി കൊഴിച്ചിൽ മൂലം വിഷമിക്കുന്ന സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ ചികിത്സ ലഭ്യമാക്കണമെന്നതാണ് മിനിയുടെ ആഗ്രഹം. കൂടുതൽ ബ്രാഞ്ചുകൾ ആരംഭിച്ച് കേരളത്തിന് പുറത്തേക്കും തന്റെ സേവനം വ്യാപിപ്പിക്കാൻ അവർ തയ്യാറെടുക്കുന്നു. "മുടിയുണ്ടെങ്കിൽ ഒരു പരിധിവരെ നമുക്ക് എന്തും നേരിടാനുള്ള ആത്മവിശ്വാസം കിട്ടും. ആ കോൺഫിഡൻസ് എല്ലാവരിലും എത്തിക്കുക എന്നതാണ് എന്റെ ദൗത്യം," മിനി പറയുന്നു. ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ തളർന്നു പോകുന്നവർക്ക് മിനി ടൈറ്റസ് ഒരു മാതൃകയാണ്. തന്നെ അവഗണിച്ചവർക്കും തഴഞ്ഞവർക്കും മുന്നിൽ സ്വയം വളർന്നുകൊണ്ട് മറുപടി നൽകിയ പോരാളി. 10 രൂപയുടെ ത്രെഡിംഗിൽ തുടങ്ങിയ ആ നിശ്ചയദാർഢ്യം ഇന്ന് കേരളത്തിലെ ലക്ഷക്കണക്കിന് ആളുകളുടെ കണ്ണീരൊപ്പുന്നു. മുടി നഷ്ടപ്പെട്ടവർക്ക് മുടി മാത്രമല്ല, അവരുടെ നഷ്ടപ്പെട്ടുപോയ പുഞ്ചിരിയും ആത്മവിശ്വാസവുമാണ് മിനി ടൈറ്റസ് തിരികെ നൽകുന്നത്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.