SignIn
Kerala Kaumudi Online
Tuesday, 21 April 2026 6.11 AM IST

രാമൻ, മാതൃകാ ഭരണാധികാരി

Increase Font Size Decrease Font Size Print Page
s

ശ്രീരാമജന്മദിനമായ രാമനവമി രാജ്യമെങ്ങും കൊണ്ടാടുന്ന അവസരമാണിത്. അധർമ്മത്തിന് ഉയർച്ചയും ധർമ്മത്തിന് ഗ്ലാനിയും സംഭവിക്കുമ്പോൾ ഈശ്വരൻ ധർമ്മോദ്ധാരണത്തിനായി ജന്മമെടുക്കും എന്നാണ് ഭാരതീയ സങ്കല്പം. ധർമ്മം ഉടൽപൂണ്ടതാണ് ശ്രീരാമൻ എന്ന് വിശ്വസിക്കപ്പെടുന്നു. സനാതന മൂല്യങ്ങളുടെ ആൾരൂപം തന്നെയാണ് രാമൻ. ഭാരത സംസ്‌ക്കാരത്തിൽ സൂര്യശോഭയോടെ ജ്വലിച്ചു നിൽക്കുന്ന വ്യക്തിത്വമാണ് ഭഗവാൻ ശ്രീരാമചന്ദ്രൻ. അവിടുത്തെ ഓരോ വാക്കിലും ചലനത്തിലും ത്യാഗവും വിനയവും നിസ്വാർത്ഥതയും തുടിച്ചു നിന്നിരുന്നു. ജീവിതത്തിലെ വെല്ലുവിളികളുടെ മുൻപിൽ മഹാമേരു പോലെ പ്രശാന്തഗംഭീരനായി രാമൻ നിലകൊണ്ടു. കാരുണ്യം വേണ്ടിടത്ത് കാരുണ്യം, വിനയം വേണ്ടിടത്ത് വിനയം, ശൗര്യം വേണ്ടിടത്ത് ശൗര്യം, ക്ഷമ വേണ്ടിടത്ത് ക്ഷമ, എല്ലാം നമുക്ക് രാമനിൽ തെളിഞ്ഞുകാണാം.


ജീവിതത്തിന്റെ ഒരു പ്രതിസന്ധിയിലും ധർമ്മബോധവും മഹാമനസ്‌കതയും രാമൻ കൈവെടിഞ്ഞില്ല. ധർമ്മനിഷ്ഠയെക്കുറിച്ച് ലോകത്തെ പഠിപ്പിക്കുന്ന ഒരു തുറന്ന പുസ്തകമാണ് രാമന്റെ ജീവിതം. വിനയം വിവേകം, ക്ഷമ, ധീരത, കർത്തവ്യബോധം, ആത്മനിയന്ത്രണം തുടങ്ങിയ സദ്ഗുണങ്ങൾ അവിടുത്തെ ജീവിതത്തിലൂടെ അനുനിമിഷം പ്രകാശിച്ചു. അതുകൊണ്ടു തന്നെ എല്ലാവരും രാമനെ ഇഷ്ടപ്പെട്ടു. വാക്കിലും നോട്ടത്തിലും പ്രവൃത്തിയിലും എന്നു വേണ്ട ഓരോ ചലനത്തിലും മര്യാദാപുരുഷോത്തമനായിരുന്നു രാമൻ. സ്വന്തം സഹോദരനെ ആരെങ്കിലും പൂജിക്കുന്നതും ആരാധിക്കുന്നതും അപൂർവ്വമാണ്. എന്നാൽ രാമനെ സ്വന്തം സഹോദരന്മാർ പോലും പൂജിച്ചു, ആരാധിച്ചു. ലോകം കണ്ട മാതൃകാ ഭരണാധികാരിയാണ് രാമൻ. ഭരണം രാമന് ഒരു തപസ്സും യജ്ഞവുമായിരുന്നു. അത് ആത്മത്യാഗമായിരുന്നു, ആത്മസമർപ്പണമായിരുന്നു. രാഷ്ട്രത്തിനുവേണ്ടി, രാജധർമ്മത്തിനു വേണ്ടി അദ്ദേഹം വ്യക്തിപരമായ എല്ലാ സുഖങ്ങളെയും ബലികഴിച്ചു.


ഏറ്റവും സംശുദ്ധമായ, ഏറ്റവും കാര്യക്ഷമമായ ഭരണം ലോകത്തിന് കാഴ്ചവച്ചു. രാമരാജ്യം എന്ന് അത് പുകൾ പെറ്റു. രാമന്റെ ചരിതം ത്യാഗത്തിന്റെയും തപസ്സിന്റെയും ചരിതമാണ്. ബാല്യം മുതൽ സ്വർഗാരോഹണം വരെയുള്ള രാമന്റെ ജീവിതം ധാർമ്മിക മൂല്യങ്ങളിലും സദ്ഗുണങ്ങളിലും അടിയുറച്ചതായിരുന്നു. പുത്രൻ ,സഹോദരൻ, ശിഷ്യൻ, രാജാവ്, ധർമ്മരക്ഷകൻ ഇങ്ങനെ എല്ലാ നിലകളിലും രാമൻ മാതൃകയായിത്തീർന്നു. അടിമുടി സംശുദ്ധമായ അവിടുത്തെ ജീവിതത്താലും പ്രവൃത്തികളാലും ആകർഷിക്കപ്പെടാത്തവർ ആരും തന്നെ ഇല്ലായിരുന്നു. ഒരു വ്യക്തി അച്ഛനമ്മമാരോട്, സഹോദരന്മാരോട്, കൂട്ടുകാരോട്, ഗുരുക്കന്മാരോട് എങ്ങനെ പെരുമാറണം. ഒരു രാജാവ് പ്രജകളോട് എങ്ങനെയായിരിക്കണം, ധാർമ്മിക പരീക്ഷണങ്ങളെ എങ്ങനെ നേരിടണം എന്നെല്ലാം നമുക്കു ശ്രീരാമന്റെ ജീവിതത്തിൽ നിന്നും പഠിക്കാം. ഇങ്ങനെ എല്ലാവിധത്തിലും ഉത്തമമൂല്യങ്ങൾ ജീവിതത്തിൽ പിന്തുടരാൻ ശ്രീരാമൻ നമുക്കു മാതൃകയാണ്.


വിധിയെ അതേ പോലെ സ്വീകരിക്കുകയല്ല രാമൻ ചെയ്തത്. ജീവിതത്തിലെ ഓരോ സാഹചര്യത്തിലും പൗരുഷത്തോടെ, ധീരതയോടെ ആലസ്യം വെടിഞ്ഞു അദ്ദേഹം സ്വധർമ്മം അനുഷ്ഠിച്ചു. പുരുഷ പ്രയത്നത്തിന്റെ മഹത്വം അവിടുന്ന് കാട്ടിത്തന്നു. സാമൂഹിക ജീവിത്തിൽ നിന്ന് മൂല്യബോധവും മൂല്യനിഷ്ഠയും മറഞ്ഞു കൊണ്ടിരിക്കുന്ന ഇക്കാലത്ത് രാമഭക്തിയും രാമസ്മരണയും രാമലീലകളെ കുറിച്ചുള്ള പഠനവും ഏറ്റവും ആവശ്യമുള്ള കാര്യങ്ങളാണ്. രാമഭക്തി നമ്മളിൽ ശക്തിയും വീര്യവും ധർമ്മബോധവും ഉണർത്തും. സമൂഹത്തിൽ മൂല്യങ്ങൾ വളർത്താൻ രാമചരിതം പ്രയോജനപ്പെടും.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.