
തിരുവനന്തപുരം: ബഹിരാകാശത്ത് 'എട്ട്' എന്ന അക്കത്തിന്റെ ആകൃതിയിലുള്ള ലൂപ്പ് രൂപപ്പെടുത്തി സഞ്ചരിക്കുന്ന ഓറിയോൺ പേടകം
ആ പാത വികസിപ്പിച്ച് നാളെ നടത്തുന്ന ട്രാൻസ് ലൂണാർ ഇൻജക്ഷൻ വഴി ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനെ ഉന്നംവയ്ക്കും. പത്തു ദിവസത്തെ പ്രയാണം ഇങ്ങനെ
#ഒന്നാം ദിവസം: കെന്നഡി സ്പെയ്സ് സെന്ററിൽ നിന്ന് പുറപ്പെട്ട് ബൂസ്റ്ററുകളും റോക്കറ്റിന്റെ ആദ്യഘട്ടവും വേർപെട്ടശേഷം ഓറിയോൺ പേടകം ബഹിരാകാശത്തെത്തി. റോക്കറ്റിന്റെ അഗ്രഭാഗവുമായി ചേർന്ന് പേടകം ഭൂമിയെ ചുറ്റും.ഇതിനുശേഷം റോക്കറ്റ് ഭാഗം വേർപെടും. അതിനോടൊപ്പം വലംവയ്ക്കുന്ന പേടകത്തിന്റെ 'പ്രോക്സിമിറ്റി ഓപറേഷൻസ്' നടക്കും.
#രണ്ടാം ദിവസം:
ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ നടത്തും.ഓറിയോണിന്റെ എൻജിൻ 30 മിനിറ്റ് നേരം ജ്വലിപ്പിച്ച് പേടകത്തെ ചന്ദ്രന്റെഭ്രമണപഥത്തിലേക്ക് തിരിച്ചുവിടും.ഈ ജ്വലന പ്രക്രിയയിലൂടെയാണ് പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തിന് പുറത്തേക്ക് കടത്തുന്നത്.
#മൂന്നാം ദിവസം
ചാന്ദ്രനിരീക്ഷണങ്ങൾ നടത്തുന്നതിന്റെ ട്രയൽ . പേടകത്തിലെ സുരക്ഷാ മുൻകരുതലുകളുടെ കാര്യക്ഷമത ഉറപ്പാക്കും.
#നാലാം ദിവസം
പേടകത്തിന്റെ സഞ്ചാരപഥത്തിൽ ചെറിയ മാറ്റം വരുത്തുന്ന 'കറക്ഷൻ ബേൺ' നടത്തും. ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രങ്ങൾ പകർത്തും.
#അഞ്ചാം ദിവസം:
പേടകത്തിന് മേലുള്ള ഭൂമിയുടെആകർഷണത്തേക്കാൾ കൂടുതൽ ചന്ദ്രന്റെ ഗുരുത്വാകർഷണം അനുഭവപ്പെട്ടു തുടങ്ങും.അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കേണ്ട സ്‌പേസ് സ്യൂട്ടുകൾ ധരിക്കാൻ പരിശീലിക്കും.
#ആറാം ദിവസം:
ഓറിയോൺപേടകം ചന്ദ്രോപരിതലത്തിന് ഏകദേശം 8500 കിലോമീറ്റർ അടുത്തുവരെ എത്തി വലംവയ്ക്കും. ചന്ദ്രന്റെ ഇരുണ്ടവശത്തുകൂടെ സഞ്ചരിക്കുമ്പോൾ യാത്രികർ മൂന്ന് മണിക്കൂർ നീളുന്ന ശാസ്ത്രീയ നിരീക്ഷണങ്ങൾ നടത്തും.ഗർത്തങ്ങളുടെയും ഭൂപ്രകൃതിയുടെയും അപൂർവചിത്രങ്ങൾ പകർത്തും.
#ഏഴാം ദിവസം:
ചന്ദ്രനെ വലംവച്ച് പേടകം ഭൂമിയിലേക്ക് മടക്കയാത്ര തുടങ്ങും. കിട്ടിയ വിവരങ്ങൾ ഭൂമിയിലെ ശാസ്ത്രജ്ഞർക്ക് കൈമാറും. ഓറിയോണിലെ യാത്രികർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ യാത്രികരുമായി റേഡിയോവഴി സംസാരിക്കും.
#എട്ടാം ദിവസം:
ബഹിരാകാശത്തെ മാരകമായവികിരണങ്ങളെ പ്രതിരോധിക്കുന്നതിനുള്ള പരീക്ഷണങ്ങളാണ് നടത്തുക.സോളർ ഫ്‌ളെയറുകൾ പോലുള്ള വികിരണങ്ങൾ ഉണ്ടായാൽ പേടകത്തിനുള്ളിലെ ജലസംഭരണികളും ഹീറ്റ് ഷീൽഡും ഉപയോഗിച്ച് ഒരു സംരക്ഷണകവചം തീർക്കും. പേടകത്തിന്റെ ഗതി നിയന്ത്രിക്കുന്ന സംവിധാനങ്ങളും അവർപരിശോധിക്കും.
#ഒൻപതാം ദിവസം:
ഭൂമിയുടെഅന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി ഭൂമിയിൽ ഇറങ്ങുമ്പോൾ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ പ്രതിരോധിക്കാനുള്ള 'കംപ്രഷൻ വസ്ത്രങ്ങൾ' ധരിക്കും.
#പത്താം ദിവസം:
ഓറിയോൺ ഭൂമിയുടെഅന്തരീക്ഷത്തലേക്ക് 3,000ഡിഗ്രി ഫാരൻഹീറ്റ് ചൂടിനെ പ്രതിരോധിച്ച് പ്രവേശിക്കും.പസിഫിക് സമുദ്രത്തിന് മുകളിൽ വച്ച് മൂന്ന് വലിയപാരച്യൂട്ടുകൾ വിടർത്തി വേഗംകുറച്ച് സാൻഫ്രാൻസിസ്‌കോയ്ക്കടുത്ത് സമുദ്രത്തിൽ പേടകം പതിക്കും.
#ചെലവ്
410കോടി ഡോളറാണ് ആർട്ടിമിസ് 2 ദൗത്യത്തിന്റെ മാത്രം ചെലവ്. രണ്ടു ദശാബ്ദത്തിനിടെ ഈ ദൗത്യത്തിനാവശ്യമായ റോക്കറ്റും പേടകങ്ങളും നിർമ്മിക്കാൻ 5000 കോടി ഡോളറോളം ചെലവിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |