
പൊയ്യാറ ശ്രീ വിഷ്ണുമായാമഠത്തിൽ പ്രധാനം സാത്വികാരാധാനയാണ്. ഗുരുതി വഴിപാട് ചുണ്ണാമ്പും മഞ്ഞളും ശർക്കരയും പഴവും വെള്ളവുമൊക്കെ ചേർത്ത് തികച്ചും സാത്വികമായ രീതിയിൽ മാത്രമാണ് നടത്തുന്നത്. കോഴിക്കുരുതി പോലെയുളള ബലികൾ തുടങ്ങിയവ ഒഴിവാക്കി തികച്ചും അഹിംസയുടെ പാതയിലാണ് വിഷ്ണുമായ സ്വാമിയുടെ ഇംഗിതമനുസരിച്ച് ഇവിടുത്തെ ഓരോ ചടങ്ങുകൾ എന്നതും പൊയ്യാറാ ശ്രീ വിഷ്ണുമായ മഠത്തിന്റെ മാത്രം പ്രത്യേകതയാണ്.
മഠത്തിലെത്തുന്ന ഓരോ ഭക്തന്റെയും കണ്ണുകളിൽ ഒരു കുടുംബബന്ധം തെളിയും. കാരണം ഇവിടെ വിഷ്ണുമായ ഭഗവാൻ കുടുംബക്കാരണവർ ഭാവത്തിലാണ്. സങ്കടങ്ങളുണർത്താനെത്തുന്ന ഭക്തരെ കുടുംബാംഗമായി കണ്ട് കുടുംബക്കാരണവർ ഭാവത്തിലിരുന്ന് സർവ്വൈശ്വര്യ സമ്പൽസമൃദ്ധികൾ നൽകി അനുഗ്രഹിച്ച് പരിപാലിച്ചുപോരുകയാണ് സാക്ഷാൽ പൊയ്യാറ മഠം ശ്രീ വിഷ്ണുമായ. ദുഃഖങ്ങളും പ്രശ്നങ്ങളും ഇവിടെ ഇറക്കിവെയ്ക്കാം.
അതിനെല്ലാം പരിഹാരം ഷെറിൻ സ്വാമി നിർദ്ദേശിക്കും. വിഷ്ണുമായ സ്വാമി നിർദ്ദേശിക്കുന്ന പൂജാവിധികളും കർമ്മങ്ങളും ചെയ്ത് ജീവിതത്തിൽ ശത്രുദോഷങ്ങളും മറ്റും തീർത്ത് ഐശ്വര്യവും ധനാഭിവൃദ്ധിയും ബിസിനസ് പുരോഗതിയും സന്താനലബ്ധിയും ആഗ്രഹസാഫല്യവും കൈവരിച്ച അനുഭവസ്ഥർ നിരവധിയുണ്ട്. ദക്ഷിണേന്ത്യയിലെ ആയിരക്കണക്കിന് പേർ അക്കൂട്ടത്തിലുണ്ട്. അവരിപ്പോഴും ഇവിടേയ്ക്ക് വന്നുകൊണ്ടിരിക്കുന്നു.
മായാസന്നിധിയുടെ
തണൽ
ദുഷ്ടശക്തി സംഹാരകനും ക്ഷിപ്രപ്രസാദിയും സർവ്വദോഷമുക്തകനും ഭക്തജനരക്ഷകനുമായ ഗൗരീശങ്കര നന്ദനൻ വിഷ്ണുമായസ്വാമി കുടുംബക്കാരണവർ ഭാവത്തിലിരുന്ന് ദോഷനിവാരണങ്ങൾ നടത്തി ഭക്തരിൽ അനുഗ്രഹാശിസ്സുകൾ ചൊരിയുന്ന മായാസന്നിധിയാണ് പൊയ്യാറ ശ്രീ വിഷ്ണുമായാ മഠം. പൊയ്യാറ തറവാട്ടിലെ ഒരു സാധാരണ യുവാവായിരുന്നു ഷെറിൻ. കമ്പ്യൂട്ടർ ബിരുദ പഠനത്തിനുശേഷം സോഫ്റ്റ് വെയർ രംഗത്ത് സ്വദേശത്തും വിദേശത്തുമായിപ്രവർത്തിച്ചു. ഏഷ്യാനെറ്റ് കേബിൾ വിഷനിൽ സിസ്റ്റം ഇന്റർനെറ്റ് സെക്ഷനിൽ സ്ഥിരനിയമനവും ലഭിച്ചിരുന്നു. തുടർന്ന് ട്രാവൽ ആൻഡ് ടൂറിസം മേഖലയിലും പ്രവർത്തിച്ച ശേഷമാണ് ഗോൾഡ് ആൻഡ് ഡയമണ്ട് മേഖലയിൽ നിലകൊളളുന്നത്. സിനിമാ, കലാകായികമേഖലയിൽ സജീവമായ ഷെറിൻ സ്വാമി, തിലകൻ സൗഹൃദസമിതി സംസ്ഥാന കമ്മിറ്റി അംഗവുമാണ്.
വിഷ്ണുമായ സ്വാമിയെ ഉപാസിച്ച് കൂടെ കൂട്ടുകയും സ്വഗൃഹത്തിൽവെച്ച് പൂജിച്ച് ആരാധിച്ചുപോരുകയും ചെയ്തതിന്റെ ഫലമായി സർവ്വദോഷമുക്തി വരുത്തി സർവ്വൈശ്വര്യ സമ്പൽസമൃദ്ധികളും നൽകി ശ്രീ വിഷ്ണുമായസ്വാമി അനുഗ്രഹിച്ച് ആശിർവദിച്ച് പരിപാലിച്ചു പോരുകയും ചെയ്തു. ഒരു ഘട്ടത്തിൽ സാക്ഷാൽ വിഷ്ണുമായ ഭഗവാൻ ആ യുവാവിന് സ്വപ്നദർശനം നൽകുകയും നിത്യപൂജയിലും ആരാധനയിലും കർമ്മങ്ങളിലും സന്തുഷ്ടനായാണ് സർവ്വൈശ്വര്യങ്ങളും നൽകിയതെന്നും ഇനി ദുഃഖങ്ങൾ അനുഭവിക്കുന്നവരുടെ പ്രശ്നങ്ങൾ എന്നിലൂടെ തീർത്തുകൊടുക്കലാണ് ജീവിതലക്ഷ്യമെന്നും അരുളി ചെയ്തതായി ഷെറിൻ സ്വാമി വിശ്വസിക്കുന്നു.
ദോഷമുക്തിക്കും സങ്കടമോചനത്തിനുമുള്ള സമയമാകുമ്പോൾ ഓരോരുത്തരും നിന്നിലൂടെ എത്തേണ്ട സമയത്ത് എന്റെ സമക്ഷം എത്തുമെന്നും അതിനായി ഇവിടെത്തന്നെ നിന്റെ കുടുംബക്കാരണവരായിരുന്നുകൊണ്ട് സങ്കടങ്ങളുണർത്തുന്നവരെ കുടുംബാംഗങ്ങളായി കണ്ടുകൊണ്ട് സങ്കടമുക്തി വരുത്തി അനുഗ്രഹിച്ചു കൊള്ളാമെന്നും ശ്രീ വിഷ്ണുമായ ഭഗവാന്റെ അരുളപ്പാട് ഉണ്ടായതിനെ തുടർന്നാണ് ഷെറിൻ സ്വാമി ശ്രീ വിഷ്ണുമായ സ്വാമിയെ വച്ചാരാധിച്ചിരുന്ന സ്വഗൃഹം പൊയ്യാറ ശ്രീ വിഷ്ണുമായാ മഠം എന്ന പേരിൽ ഭക്തജനങ്ങളുടെ സങ്കടമോചനങ്ങൾക്കും ദോഷമുക്തികൾക്കും സർവ്വൈശ്വര്യ ലബ്ധികൾക്കുമായി തുറന്നുകൊടുക്കുന്നത്.
വിദ്യാസമ്പന്നതയുടെ
ശക്തിയാൽ
ഷെറിൻ സ്വാമിയുടെ വിദ്യാസമ്പന്നതയും മന:ശാസ്ത്രപരമായ ഇടപെടലുകളും നിർദ്ദേശങ്ങളുമാണ് ഫലപ്രാപ്തിയ്ക്ക് ഏറെ പ്രധാനമാകുന്നത്. കൃഷ്ണഭക്തൻ കൂടിയാണ് അദ്ദേഹം. ഡിസ്റ്റിങ്ഷനോടെ എസ്.എസ്.എൽ.സിയും കമ്പ്യൂട്ടർ ബിരുദ പഠനവും പൂർത്തിയാക്കി മുംബൈയിലും ദുബായിലെ ഗോൾഡ് ആൻഡ് ഡയമണ്ട് ബിസിനസിൽ അദ്ദേഹം സജീവമായെങ്കിലും വിഷ്ണുമായ സ്വാമിയുടെ അനുഗ്രഹം ലഭിച്ചതോടെ 2018 ൽ മഠം തുടങ്ങുകയായിരുന്നു. കറുത്തവാവിനും പൗർണമിയ്ക്കും എല്ലാ മാസങ്ങളിലും ആഘോഷമുണ്ട്. രാവിലെ 10 മുതൽ അഞ്ചുവരെ നടതുറക്കും. ദിവസവും നിരവധി പേർ സ്വാമിയുടെ ദർശനം തേടിയെത്തും.തിരക്കൊഴിവാക്കുന്നതിനായി മുൻകൂട്ടി അനുമതിയെടുക്കുന്നവർക്കും പ്രശ്നങ്ങളുടെ കാഠിന്യമനുസരിച്ചും ആണ് മുൻഗണനാ ക്രമത്തിൽ പ്രവേശനമെന്നതും ഷെറിൻ സ്വാമിയുടെ ദർശനമെന്നതും വിഷ്ണുമായാമഠത്തിന്റെ പ്രത്യേകതയാണ്.
വിഷ്ണുമായ തിരുനടയിൽ നാളികേരം പലവുരു ഉഴിഞ്ഞ് സകല ദോഷങ്ങളും ആവാഹനം ചെയ്തുകൊണ്ടുള്ള മുട്ടിറയ്ക്കലിനായി നിരവധി പേരാണ് എത്തിച്ചേരാറുള്ളത്. വിവിധ സങ്കടങ്ങളാലും പ്രശ്നങ്ങളാലും ബുദ്ധിമുട്ടനുഭവിച്ച് ഇവിടെയെത്തുന്ന ഭക്തരെ ശ്രീ വിഷ്ണുമായാ സ്വാമിയുടെ ഇംഗിതമനുസരിച്ച് അവരുടെ ദോഷമുക്തിക്കുള്ള സമയമായതിനാൽ എത്തേണ്ടിടത്ത് എത്തിയതായികണ്ട് ഭക്തരുടെ വിഷമങ്ങൾ സമഗ്രമായി കേട്ടതിനുശേഷം വിഷ്ണുമായാസ്വാമി കൽപ്പനകളും പരിഹാര മാർഗ്ഗങ്ങളും താംബൂല, നാളികേര ജ്യോതിഷം എന്നിവയിലൂടെ വിഷ്ണുമായാ ദർശനത്താൽ അരുളപ്പാടായി അവർക്ക് വെളിവാക്കി കൊടുക്കുകയാണ്.
വിഷ്ണുമായാ അരുളപ്പാടുണ്ടായതിനെ തുടർന്നും തനിക്കുള്ള എല്ലാ സമ്പൽസമൃദ്ധികളും ശ്രീ വിഷ്ണുമായാ കൃപയാൽ ലഭിച്ചതുകൊണ്ടും തന്റെ ജന്മോദ്ദേശ്യമാണ് ഇതെന്ന് കണക്കാക്കി ശ്രീ ഷെറിൻ സ്വാമികൾ തികച്ചും സൗജന്യമായി ദക്ഷിണ പോലുള്ള സമ്പ്രദായങ്ങൾ ഒഴിവാക്കിയാണ് ഇവിടെയെത്തുന്നവരുടെ പ്രശ്നപരിഹാര കർമ്മങ്ങൾക്കും ആഗ്രഹലബ്ധിക്കും ഐശ്വര്യലബ്ധിക്കുമുള്ള നിർദ്ദേശങ്ങൾ നൽകിപ്പോരുന്നത് എന്നതും പൊയ്യാറ ശ്രീ വിഷ്ണുമായാ മഠത്തിന്റെ മാത്രം പ്രത്യേകതയാണ്. ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ക്ഷേത്രം പണിതീർത്ത് ശ്രീ വിഷ്ണുമായ സ്വാമിയെ പ്രതിഷ്ഠിക്കുന്നതിനായി പലവുരു പ്രശ്നവിധികൾ നടത്തി. കുടുംബക്കാരണവരായി ഗൃഹാശ്രമഭാവത്തിൽ ഇരിക്കാനാണ് ശ്രീ വിഷ്ണുമായ സ്വാമിയുടെ ഇംഗിതമെന്നത് വീണ്ടും വീണ്ടും വെളി വായതിനെത്തുടർന്ന് തിരക്കൊഴിവാക്കുന്നതിനായി മുൻകൂട്ടി അനുമതിയെടുക്കുന്നവർക്കും അവരുടെ പ്രശ്നങ്ങളുടെ കാഠിന്യമനുസരിച്ചും ആണ് മുൻഗണനാ ക്രമത്തിൽ ഇവിടെ പ്രവേശനം. ഗുരുതി,മുട്ടിറക്കൽ,പറ,തട്ട്,സൂക്ത ശാക്തേയ പുഷ്പാഞ്ജലികൾ തുടങ്ങിയ വഴിപാടുകൾക്കൊപ്പം ജീവിതത്തിലെ എല്ലാ തടസ്സങ്ങളും നീങ്ങുന്നതിനായി കാര്യതടസ നിവാരണ പൂജയും എല്ലാവിധ ഐശ്വര്യാ ഭിവൃദ്ധികൾക്കുമായി സർവ്വൈശ്വര്യ മഹാശക്തി ഗുരുതിപൂജയും ശ്രീ വിഷ്ണുമായാ കൽപ്പനയുമെല്ലാം ക്ഷേത്രസമ്പ്രദായങ്ങളിൽ ഇവിടെ നടത്തിപ്പോരുന്നു.
പൊയ്യാറ മഠത്തിൽ വെറ്റിലയിൽ ദിവ്യദർശനം നൽകി ഭക്തന്റെ പ്രശ്നപരിഹാരമാർഗങ്ങൾ നിർദ്ദേശിച്ച് ആ പരിഹാരമാർഗങ്ങൾ ഭക്തർ കൃത്യമായി അനുഷ്ഠിക്കുന്നതിലൂടെ ഫലസിദ്ധി പൂർണ്ണമായി ലഭിക്കുന്നതായാണ് കണ്ടുവരുന്നത്. വിഷ്ണുമായ സ്വാമിയുടെ ചൈതന്യത്താലാണിത്.പൂജാദി കർമ്മങ്ങൾക്ക് മാത്രം പ്രാധാന്യം നൽകിയാണ് മഠം മുന്നോട്ടുപോകുന്നത്. എല്ലാ സമ്പൽസമൃദ്ധികളും വിഷ്ണുമായാ കൃപയാൽ ലഭിച്ചതുകൊണ്ടും ജന്മോദ്ദേശ്യമാണ് ഇതെന്ന് കണക്കാക്കിയാണ് ഷെറിൻ സ്വാമി സൗജന്യമായി ദക്ഷിണ പോലുള്ള സമ്പ്രദായങ്ങൾ ഒഴിവാക്കിയാണ് ഇവിടെയെത്തുന്നവരുടെ പ്രശ്നപരിഹാര കർമ്മങ്ങൾക്കും ആഗ്രഹലബ്ധിക്കും ഐശ്വര്യലബ്ധിക്കുമുള്ള നിർദ്ദേശങ്ങൾ നൽകിപ്പോരുന്നത് . ഷെറിൻ സ്വാമിയെ കാണുന്നതിനും അദ്ദേഹം നിർദ്ദേശിക്കുന്ന പ്രശ്നപരിഹാരകർമ്മങ്ങൾ ചെയ്ത് സർവ്വദോഷമുക്തി വരുത്തി എല്ലാ ഐശ്വര്യങ്ങളും സമ്പൽ സമൃദ്ധികളും കൈവരിക്കുന്നതിനുമായി ജാതിമതഭേദമെന്യേ കേരളത്തിനകത്തും പുറത്തുനിന്നുമായി നിരവധിപേരാണ് ദിനംപ്രതി ഇവിടെയെത്തിച്ചേരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |