SignIn
Kerala Kaumudi Online
Monday, 06 April 2026 1.10 AM IST

സ്യൂട്ടുണ്ട്, പോൺഹബ്ബ് സിനിമയുമുണ്ട്; ബഹിരാകാശത്ത് രണ്ടുപേർക്ക് ശാരീരിക ബന്ധത്തിലേർപ്പെടാൻ കഴിയുമോ?

Increase Font Size Decrease Font Size Print Page
astronauts

ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ബഹിരാകാശവും പ്രപഞ്ചവുമെല്ലാം എന്നും മനുഷ്യന് അത്ഭുതവും കൗതുകവും ഉണർത്തുന്ന മേഖലകളാണ്. ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ മനുഷ്യരാശിയോടൊപ്പം തന്നെ വളരുകയാണ്. അരനൂറ്റാണ്ടിനുശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കുന്ന ആർടെമിസ് 2 വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയെന്ന വാർത്തയും ലോകം കേട്ടു. നാല് ബഹിരാകാശസഞ്ചാരികളാണ് പുതിയ പദ്ധതിയുടെ ഭാഗമായി ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുന്നത്. ഇതിനിടെ ഒരു ചോദ്യവും അതുമായി ബന്ധപ്പെട്ട പല ചിന്തകളും ആശയങ്ങളും പ്രതികരണങ്ങളുമാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. ബഹിരാകാശത്ത് ബഹിരാകാശസഞ്ചാരികൾക്ക് ശാരീരിക ബന്ധത്തിലേർപ്പെടാൻ സാധിക്കുമോയെന്ന സംശയമാണ് ഉയരുന്നത്.

ബഹിരാകാശത്ത് സഞ്ചാരികൾ ശാരീരിക ബന്ധത്തിലേർപ്പെട്ടതായുള്ള സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. രഹസ്യമായി ഇത്തരം പരീക്ഷണങ്ങളും സംഭവങ്ങളും നടന്നിട്ടുള്ളതായുള്ള അഭ്യൂഹങ്ങൾ നാസ തള്ളിയിട്ടുണ്ട്. എന്നാൽ ബഹിരാകാശത്തെ ശാരീരിക ബന്ധത്തിന് ഔദ്യോഗിക വിലക്കും ഏർപ്പെടുത്തിയിട്ടില്ല. നിരോധനമില്ലെങ്കിലും പ്രോത്സാഹിപ്പിക്കില്ലെന്നതാണ് നാസയുടെ നിലപാട്. പരസ്‌പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധവുമായി ബന്ധപ്പെട്ട് നാസയിൽ പ്രത്യേകിച്ച് നിയമമില്ല. ബഹിരാകാശത്തെ പെരുമാറ്റത്തിൽ നിയമപുസ്‌തകം പിന്തുടരുന്നതിലുപരി പ്രൊഫഷണലിസവും നല്ല തീരുമാനങ്ങളെടുക്കാനുമുള്ള കഴിവുമാണ് പ്രധാനമെന്ന് നാസ വക്താവ് സാന്ദ്ര ജോൺസ് പറയുന്നു. ബഹിരാകാശ സഞ്ചാരികളും ഈ നിലപാടിൽ ഉറച്ച് നിൽക്കുന്നു. ക്രൂ അംഗങ്ങൾ പ്രൊഫഷണലുകളാണ്. ഇത്തരം ബന്ധങ്ങൾ മിഷനുകളുടെ അന്തരീക്ഷത്തിന് ചേരുന്നതല്ലെന്ന് മുൻ ഐഎസ്‌എസ് കമാൻഡർ അലൻ പോയിൻഡസ്റ്റർ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ബഹിരാകാശത്തെ ഗർഭധാരണത്തിന് സമ്പൂർണ വിലക്കുണ്ട്. മൈക്രോഗ്രാവിറ്റിയിലെ ഗർഭധാരണം ബഹിരാകാശ ശാസ്ത്രജ്ഞർക്ക് അജ്ഞാതമായ മേഖലയാണ്. റേഡിയേഷൻ എക്സ്പോഷർ, ശരീരത്തിലെ ദ്രാവക മാറ്റങ്ങൾ, ഭൂമിയുടെ ഗുരുത്വാകർഷണത്തിന്റെ അഭാവം എന്നിവ ഗർഭപിണ്ഡത്തിന്റെ വികാസത്തെയും മാതൃ ആരോഗ്യത്തെയും ഗുരുതരമായി ബാധിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഭൗതികശാസ്ത്ര തത്വങ്ങളും ബഹിരാകാശത്തെ ബന്ധപ്പെടലിനെ വിലക്കുന്നു. സൂക്ഷ്മ ഗുരുത്വാകർഷണത്തിൽ ഓരോ പ്രവൃത്തിക്കും തുല്യവും വിപരീതവുമായ പ്രതിപ്രവർത്തനം ഉണ്ടാകും. രണ്ടുപേർ അടുത്തുവരാൻ ശ്രമിച്ചാൽ സ്വയം അകന്നുപോകും. ഒരേ സ്ഥാനത്ത് തുടരുക പോലും വെല്ലുവിളിയാണ്.

സൂക്ഷ്മ ഗുരുത്വാകർഷണത്തിൽ ദ്രാവകങ്ങൾ പുനർവിതരണം ചെയ്യപ്പെടുന്നു. ഇത് മുഖം വീർക്കുന്നതിനും രക്തചംക്രമണത്തിൽ മാറ്റങ്ങൾ വരുത്തുന്നതിനും കാരണമാകുന്നു. പൂജ്യം ഗുരുത്വാകർഷണത്തിൽ തലയിലേക്കും നെഞ്ചിലേക്കും രക്തം അടിഞ്ഞുകൂടുമ്പോൾ ബെൽറ്റിന് താഴെയുള്ള ഉത്തേജനം കൂടുതൽ കഠിനമാകും. ബഹിരാകാശത്ത് എല്ലാ പുരുഷന്മാർക്കും അനുഭവപ്പെടുന്ന ടെസ്റ്റോസ്റ്റിറോൺ അളവ് കുറയുന്നത് ഇത് വർദ്ധിപ്പിക്കുന്നു. ഇത് ലിബിഡോ കുറയ്ക്കുന്നു. കുറഞ്ഞ രക്തസമ്മർദ്ദം ലിംഗത്തിന്റെ വലുപ്പം കുറയ്ക്കുകയും ചെയ്യും.


സ്‌പേസ് സെക്‌സോളജി ഗവേഷണ വിഷയമായി മാറിക്കൊണ്ടിരിക്കുകയാണ്. ഭാവിയിൽ ഗ്രഹങ്ങളിലേയ്ക്ക് വിനോദയാത്രകൾ അടക്കം സാദ്ധ്യമാകുന്ന കാലത്തെ സ്‌പേസ് സെക്സിന്റെ സാദ്ധ്യകളിലാണ് പഠനം നടക്കുന്നത്. അമേരിക്കൻ എഴുത്തുകാരിയും നടിയും ഗവേഷകയുമായ വാന്ന ബോന്റ ഡിസൈൻ ചെയ്ത 2സ്യൂട്ട് എന്ന ബഹിരാകാശ വേഷം സ്‌പേസ് സെക്‌സോളജിയുമായി ബന്ധപ്പെട്ട കണ്ടുപിടിത്തങ്ങളിൽ ഉൾപ്പെടുന്നു. സൂക്ഷ്മ ഗുരുത്വാകർഷണത്തിൽ രണ്ട് പേരെ ബന്ധിപ്പിക്കാൻ വെൽക്രോ കൊണ്ട് പൊതിഞ്ഞ ഒരു വസ്ത്രമാണിത്.

ബഹിരാകാശ ഏജൻസികൾ ഈ മേഖലയെ കൂടുതൽ ഗൗരവമായി കാണേണ്ടതുണ്ടെന്ന് സൈമൺ ഡ്യൂബെ, മരിയ സാന്റാഗുയിഡ തുടങ്ങിയ ശാസ്ത്രജ്ഞർ വാദിക്കുന്നു. പ്രത്യുൽപാദനത്തിന് മാത്രമല്ല ഒറ്റപ്പെട്ട പരിതസ്ഥിതികളിലെ ബന്ധങ്ങൾ, മാനസിക ക്ഷേമം എന്നിവ മനസിലാക്കുന്നതിനും ബഹിരാകാശത്തെ ശാരീരിക ബന്ധം ആവശ്യമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

അഡൾട്ട് ഇൻഡസ്‌ട്രിയും ബഹിരാകാശത്തെ ശാരീരിക ബന്ധം എന്ന ആശയത്തിൽ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. 2015ൽ പോൺഹബ് സെക്സ്പ്ലോറേഷൻ എന്ന പേരിൽ ആദ്യത്തെ അഡൾട്ട് സിനിമ ബഹിരാകാശത്ത് ചിത്രീകരിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. 3.4 മില്യൺ യുഎസ് ഡോളർ സമാഹരിക്കുക, പെർഫോമർമാരെ പരിശീലിപ്പിക്കുക, സീറോ ഗ്രാവിറ്റിയിൽ സിനിമ ചെയ്യുക എന്നിവയായിരുന്നു ആശയം. എന്നാൽ പദ്ധതി വിജയിച്ചില്ല. ക്രൗഡ് ഫണ്ടിംഗ് കാമ്പെയ്‌ൻ പരാജയപ്പെട്ടു. ആകെ 2,36,086 യുഎസ് ഡോളർ മാത്രമാണ് സമാഹരിക്കാനായത്. കൂടാതെ ലോജിസ്റ്റിക്കൽ വെല്ലുവിളികളും പദ്ധതി ഉപേക്ഷിക്കുന്നതിന് കാരണമായി.

എന്നാൽ ഇത് സംബന്ധിച്ച ഒരു സിനിമ നിർമിക്കപ്പെട്ടിട്ടുണ്ട്. 'ദി യുറാനസ് എക്സ്പിരിമെന്റ്: പാർട്ട് ടു' എന്ന സിനിമയിൽ പ്രത്യേകം പരിഷ്കരിച്ച ഒരു വിമാനത്തിൽ ഒരു ചെറിയ സീറോ-ഗ്രാവിറ്റി രംഗം ചിത്രീകരിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ 20 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ മാത്രമാണ് അവർക്ക് പകർത്താൻ സാധിച്ചത്. ഭാരമില്ലായ്മയിൽ ചിത്രീകരിക്കുന്നത് അത്യന്തം ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് അന്ന് ലോകത്തിന് വ്യക്തമായിരുന്നു.

TAGS: ASTRONAUTS, SPACE SEXOLOGY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.