
ആലപ്പുഴ: അമ്പലപ്പുഴയിലെ യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്റ സ്ഥാനാർത്ഥി ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി എൽ.ഡി.എഫ് സ്ഥാനാർത്ഥി എച്ച്. സലാം. സുധാകരന്റെ തലയിൽ ജാതിബോധം കുത്തിനിറച്ചിരിക്കുകയാണെന്നും ചൂട് കൂടുമ്പോൾ അത് പുറത്തേക്ക് വരുകയാണെന്നും സലാം പറഞ്ഞു. സി.പി.എം ലോക്കൽകമ്മിറ്റി അംഗം മുതൽ കേന്ദ്രകമ്മിറ്റിയംഗങ്ങളെ വരെ അപമാനിച്ചു. രാഷ്ട്രീയം ചർച്ച ചെയ്യാതിരിക്കാനുള്ള സുധാകരന്റെ കുബുദ്ധിയായിരുന്നു വ്യക്തിപരമായ ആക്ഷേപങ്ങൾ. എല്ലാ അധിക്ഷേപങ്ങൾക്ക് പിന്നിലും ജാതികൂട്ടിയാണ് സുധാകരൻ പറയുന്നത്. അമ്പലപ്പുഴയിൽ ബി.ജെ.പി വോട്ട് യു.ഡി.എഫിന് മറിച്ചിട്ടുണ്ട്. എത്ര വോട്ട് മറിച്ചാലും താൻ ഉറപ്പായും ജയിക്കുമെന്നും സലാം പറഞ്ഞു.
പോളിംഗ് ശതമാനം കൂടിയത്ജനവികാരത്തിന്റെ ലക്ഷണം:
അഡ്വ.എസ്.സുരേഷ്
തിരുവനന്തപുരം: നേമം ഉൾപ്പെടെ കേരളത്തിലെ നിരവധി മണ്ഡലങ്ങളിൽ ബി.ജെ.പി വിജയിക്കുമെന്നും അത് രണ്ടക്ക സംഖ്യയ്ക്ക് മുകളിലെത്തുമെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്.സുരേഷ്.
നാലഞ്ച് ദിവസത്തിനകം വിശദമായ വിലയിരുത്തലുകളുണ്ടാവുമെന്നും അതിന് ശേഷം എതൊക്ക മണ്ഡലത്തിൽ വിജയിക്കാൻ സാധിക്കുമെന്ന് പറയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കേരള സർക്കാരിനെ താഴെയിറക്കാനുള്ള ജനവികാരത്തിന്റെ പ്രതിഫലനമാണ് പോളിംഗ് ശതമാനം വർദ്ധിച്ചതിന് ഒരുകാരണം.ഇടതുപക്ഷവും വലതുപക്ഷവും എസ്.ഐ.ആറിനെതിരെ നടത്തിയ ആക്രമണത്തിനുള്ള മറുപടി കൂടിയാണ് പോളിംഗ് ശതമാനം വർദ്ധിച്ചതിലൂടെ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |