SignIn
Kerala Kaumudi Online
Tuesday, 21 April 2026 9.59 AM IST

നമ്മൾ സ്‌നേഹമാണ്, സ്‌നേഹസ്വരൂപമാണ്

Increase Font Size Decrease Font Size Print Page
s

ഈ ലോകത്ത് മനുഷ്യൻ ഏറ്റവുമധികം കൊതിക്കുന്നത് സ്‌നേഹമാണ്. അവൻ സുഹൃത്തുക്കളെ തേടുന്നതും വിവാഹം കഴിക്കുന്നതും കുടുംബജീവിതം നയിക്കുന്നതുമെല്ലാം സ്‌നേഹത്തിനുവേണ്ടിയാണ്. എന്നാലും ഇന്ന് ലോകത്തിൽ ഏറ്റവുമധികം ദാരിദ്ര്യം അനുഭവപ്പെടുന്നതും സ്‌നേഹത്തിനുതന്നെയാണ്. കാരണം ഓരോരുത്തരും സ്‌നേഹം എടുക്കാനാണ് ആഗ്രഹിക്കുന്നത്, കൊടുക്കാനല്ല. അഥവാ കൊടുക്കുന്നെങ്കിൽപോലും അനേകം പ്രതീക്ഷകളും നിബന്ധനകളും അതോടൊപ്പം ഉണ്ടായിരിക്കും. അത്തരം സ്‌നേഹബന്ധങ്ങൾ ഏതുനിമിഷവും തകർന്നുപോകാം. സ്‌നേഹം വെറുപ്പായും ശത്രുതയായും മാറിയെന്നുവരാം. അതാണ് ലോകത്തിന്റെ സ്വഭാവം.
ഈ ലോകസ്വഭാവം മനസ്സിലാക്കി ജീവിച്ചാൽ നമ്മൾ ദുഃഖിച്ചു തളരേണ്ടിവരില്ല. ചൂടും പ്രകാശവും അഗ്നിയുടെ സ്വഭാവമാണ്. അഗ്നിയ്ക്കു പ്രകാശം മാത്രം മതി, ചൂടു വേണ്ട എന്നു വിചാരിച്ചാൽ അത് അസാദ്ധ്യമാണ്. അതുപോലെ ലൗകികസ്‌നേഹത്തിൽ ദുഃഖമുണ്ടാകും. ആ സത്യം അംഗീകരിച്ചാൽ സ്‌നേഹബന്ധങ്ങളിൽ ഏർപ്പെടുമ്പോഴും അമിത പ്രതീക്ഷ ഉണ്ടാവില്ല. ഏതിനെയും സമചിത്തതയോടെ സ്വീകരിക്കാനും തളരാതെ മുന്നോട്ടു പോകാനും നമുക്കു സാധിക്കും. നമ്മുടെ എല്ലാവരുടെയും ഉള്ളിൽ പരിശുദ്ധമായ സ്‌നേഹമുണ്ട്. സകലരെയും ഒരു പ്രതീക്ഷയുമില്ലാതെ സ്‌നേഹിക്കാനുള്ള കഴിവുമുണ്ട്. സ്‌നേഹം നമ്മുടെ സ്വഭാവമായതിനാൽ അതൊരിക്കലും നഷ്ടപ്പെടുന്നില്ല. എണ്ണയിലാണ്ടു കിടക്കുന്ന രത്നത്തിന്റെ നിറം മങ്ങിയതായി തോന്നാം. എന്നാൽ, ഒന്നു തുടച്ചാൽ അതിന്റെ പ്രഭ വീണ്ടെടുക്കാം. അതുപോലെ മനസ്സിലെ മാലിന്യങ്ങൾ കുറച്ചുകൊണ്ടുവരികയും ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ സ്‌നേഹിക്കാനുള്ള ആത്മാർത്ഥമായ ശ്രമം നടത്തുകയും ചെയ്താൽ, സ്‌നേഹത്തിന്റെ ഏറ്റവും പരിശുദ്ധമായ ഭാവം വീണ്ടെടുക്കാൻ നമുക്ക് കഴിയും. സ്‌നേഹത്തിന് പല പടികളുണ്ട്. ഇന്നു നമ്മളിൽ പലരും സ്‌നേഹത്തിന്റെ താഴെത്തെ പടിയിലാണ് നിൽക്കുന്നത്. ജീവിതകാലം മുഴുവൻ അവിടെത്തന്നെ നിൽക്കരുത്. ഓരോ പടിയും ചവിട്ടുപടിയാക്കി അടുത്തതിലേക്ക് കയറണം. അങ്ങനെ സ്‌നേഹത്തിന്റെ ഏറ്റവും ഉയർന്ന തലത്തിലെത്തണം. അതാണു ജീവിത സാഫല്യം. ആളുകൾ സാധാരണ പറയാറുണ്ടു ഞാൻ നിന്നെ സ്‌നേഹിക്കുന്നു എന്ന്. എന്നാൽ അതല്ല ശരി, ഞാൻ സ്‌നേഹമാണ്, സ്‌നേഹസ്വരൂപമാണ് എന്നതാണു വാസ്തവം.
ഞാൻ നിന്നെ സ്‌നേഹിക്കുന്നു എന്നു പറയുമ്പോൾ, അവിടെ ഞാൻ വരുന്നു. നീ വരുന്നു. സ്‌നേഹത്തിൽ വിടവു വരുന്നു. എന്റെയും നിന്റെയും ഇടയിൽ കിടന്ന് സ്‌നേഹം ഞെരിഞ്ഞമർന്നില്ലാതാകുന്നു. ഞാൻ, നീ എന്ന ഭാവത്തോടെ. പ്രതീക്ഷയോടെ സ്‌നേഹിക്കുന്നത് ചെറിയ ചേര വലിയ തവളയെ വിഴുങ്ങാൻ ശ്രമിക്കുന്നതുപോലെയാണ്. ഇരുവർക്കും അതു ദുഃഖമുണ്ടാക്കുന്നു. മറിച്ച് ഒന്നും പ്രതീക്ഷിക്കാതെയാണ് സ്‌നേഹിക്കുന്നതെങ്കിൽ അതൊരിക്കലും ദുഃഖമുണ്ടാക്കില്ല. നമ്മളിലെ നിസ്വാർത്ഥസ്‌നേഹം മറ്റുള്ളവരിലെ നിസ്വാർത്ഥ സ്‌നേഹത്തെ ഉണർത്താൻ സഹായിക്കുകയേയുള്ളൂ.  അപ്പോൾ ജീവിതം സ്‌നേഹവും സന്തോഷവും നിറഞ്ഞതാകും. ഞാൻ സ്‌നേഹസ്വരൂപം തന്നെഎന്നു നമ്മൾ തിരിച്ചറിയും. പിന്നെ ഒരിക്കലും അവിടെ കാമനകളോ പ്രതീക്ഷകളോ ഉണ്ടാകുന്നില്ല. തടസ്സമില്ലാതെ ഒഴുകുന്ന നദിയെപ്പോലെ സകലരിലേയ്ക്കും പരന്നൊഴുകുന്ന പരിശുദ്ധപ്രേമമായി അതു മാറുന്നു. അപ്പോൾ ലോകത്തിന് നമ്മളിൽനിന്ന് നന്മ മാത്രമേ സംഭവിക്കൂ. ആ പരിശുദ്ധ പ്രേമത്തിലേക്ക് ഉയരാൻ എല്ലാവർക്കും കഴിയട്ടെ.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.