SignIn
Kerala Kaumudi Online
Wednesday, 09 July 2025 10.35 AM IST

കാണാതായ വെടിയുണ്ടകൾക്കു പകരം വ്യാജനുണ്ടാക്കിയ എസ്.ഐ ജയിലിൽ

Increase Font Size Decrease Font Size Print Page

si-
എസ്. എ. പി ക്യാമ്പിൽ വെടിയുണ്ട കാണാതായ സംഭവത്തിൽ അറസ്റ്റ് ചെയ്ത കെ. എ. പി അടൂർ ബെറ്റാലിയനിലെ എസ്. ഐ റെജി ബാലചന്ദ്രനെ (മദ്ധ്യത്തിൽ) ക്രൈം ബ്രാഞ്ച് ഓഫിസിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നു.

തിരുവനന്തപുരം: പൊലീസിന്റെ കാണാതായ വെടിയുണ്ടകൾക്ക് പകരം വ്യാജ ഉണ്ടകൾ നിർമ്മിച്ച് ആയുധശേഖരത്തിൽ നിറച്ച കേസിൽ എസ്.ഐ റെജി ബാലചന്ദ്രനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. റെജിയെ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

അടൂർ കെ.എ.പി ബറ്റാലിയനിലെ ട്രെയിനർ എസ്.ഐയായ റെജി, സംഭവം നടക്കുമ്പോൾ പേരൂർക്കട എസ്.എ.പി ക്യാമ്പിലെ ക്വാർട്ടർ മാസ്റ്ററായിരുന്നു. വെടിയുണ്ട കാണാതായ സംഭവത്തിൽ പേരൂർക്കട പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ 11 പ്രതികളിൽ ഒമ്പതാം പ്രതിയാണ്.

2014 മേയിൽ തിരുവനന്തപുരം എസ്.എ.പിയിലെ ക്വാർട്ടർ മാസ്റ്ററായിരിക്കെയാണ് , 350 ഡ്രിൽ കാർട്രിജുകൾ കാണുന്നില്ലെന്ന് റെജി ബാലചന്ദ്രൻ മനസിലാക്കിയത്. രണ്ട് മാസത്തിന് ശേഷം 350 കൃത്രിമ ഡ്രിൽ കാട്രിജുകൾ വ്യാജമായി നിർമ്മിച്ച് ക്വാർട്ടർ ഗാർഡിൽ വച്ചു. വ്യാജ കാട്രിജുകൾ നിർമ്മിക്കുന്നതിനും, വെടിയുണ്ടകളും കാലി കെയ്സുകളും കാണാതായതിനും കൂട്ടുനിന്നവർക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. കൂടുതൽ പ്രതികളും അറസ്റ്റും ഉണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഇതിൽ മേലുദ്യോഗസ്ഥരുടെ പങ്കും കാണാതായ വെടിയുണ്ടകൾ തീവ്രവാദികൾക്കോ മാവോയിസ്റ്റുകൾക്കോ ലഭിച്ചിട്ടുണ്ടോയെന്നതും ക്രൈംബ്രാഞ്ച് അന്വേഷിക്കും.

വെടിയുണ്ടകളുടെയും

കണക്കെടുക്കും

പൊലീസിൽ നിന്ന് പന്ത്രണ്ടായിരത്തിൽപ്പരം വെടിയുണ്ടകളും 25 ഇൻസാസ് തോക്കുകളും കാണാനില്ലെന്ന സി.എ.ജി റിപ്പോർട്ടിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കാൻ ഡയറക്ടർ ടോമിൻ തച്ചങ്കരി നിർദ്ദേശിച്ചത്. ഇതിന് പിന്നാലെ എസ്.എ.പി ക്യാമ്പിലെ ഇൻസാസ് തോക്കുകളുടെ കണക്ക് പരിശോധിക്കുകയും തോക്കുകളൊന്നും കാണാതായിട്ടില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. ഇക്കാര്യം കോടതിയെയും അറിയിച്ചു. തുടർന്ന് വെടിയുണ്ട കാണാതായ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഈ അന്വേഷണത്തിനിടെയാണ് എസ്.എ.പി ക്യാമ്പിൽ നിന്ന് വെടിയുണ്ടകളുടെ കാലി കെയ്സുകൾ ഉരുക്കി നിർമ്മിച്ച രണ്ടരക്കിലോ ഭാരമുള്ള എസ്.എ.പിയുടെ മുദ്ര‌യും 350 ഡമ്മി ഡ്രിൽ കാട്രിജുകളും പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കിയത്. വെടിയുണ്ടകളും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും.

22 സാക്ഷികളെ ചോദ്യം ചെയ്യുകയും നിരവധി രേഖകൾ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് എസ്.ഐയെ അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് ഐ.ജി എസ്.ശ്രീജിത്ത്, എസ്.പി എ.ഷാനവാസ് എന്നിവരുടെ മേൽനോട്ടത്തിൽ തിരുവനന്തപുരം യൂണിറ്ര് ഡിവൈ.എസ്.പി ബി.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള 15അംഗ സംഘമാണ് കേസന്വേഷിക്കുന്നത്.

TAGS: POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.