തിരുവനന്തപുരം: കൊറോണ മൂലമുള്ളലോക്ക്ഡൗണിനെ തുടർന്നു സംസ്ഥാനത്തെ മദ്യശാലകൾ പൂർണമായി അടച്ചതോടെ മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ ഉപദേശപ്രകാരം മദ്യം നൽകുമെന്ന് മുഖ്യമന്ത്രി. ഇതിനായി താൻ എക്സൈസിന് നിർദേശം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
മദ്യാസക്തിയുള്ളവർ വലിയ പ്രശ്നങ്ങൾ നേരിടുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് വൈകിട്ട് നടത്തിയ കൊറോണ രോഗ അവലോകന വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മദ്യശാലകൾ അടച്ചതോടെ നിരവധി പേർ സംസ്ഥാനത്ത് ജീവനൊടുക്കിയ സാഹചര്യത്തിലാണ് സർക്കാർ പുതിയ തീരുമാനം എടുത്തത്.
ചിലർക്ക് മദ്യം അത്യാവശ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാർക്ക് ഡോക്ടറുടെ നിർദേശപ്രകാരം നിശ്ചിത അളവിൽ മദ്യം നൽകാൻ എക്സൈസ് വകുപ്പിന് നിർദേശം നൽകും. എന്നാൽ ഇതിന്റെ പ്രായോഗികവശം ഒന്നുകൂടെ പരിശോധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |