തിരുവനന്തപുരം :കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇക്കൊല്ലത്തെ ആറൻമുള വള്ളസദ്യ ഉപേക്ഷിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു.ഇക്കാര്യം ആറൻമുള പള്ളിയോട സേവാസംഘത്തെ അറിയിക്കുമെന്ന് ബോർഡ് പ്രസിഡന്റ് എൻ.വാസു അറിയിച്ചു. ആഗസ്റ്റ് 4 നാണ് വള്ളസദ്യ തുടങ്ങേണ്ടിയിരുന്നത്.
ദേവസ്വം ബോർഡ് വക ക്ഷേത്രങ്ങളിൽ നട തുറന്നിരിക്കുന്ന സമയത്ത് ഭക്തർക്ക് നാലമ്പലത്തിന് പുറത്ത് നിന്ന് ദർശനം നടത്താം. ഒരേ സമയം 5 പേരിൽ കൂടാതെയും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുമാണിത്. ഭക്തർക്ക് വഴിപാട് നടത്തുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തും. വഴിപാട് പ്രസാദം ക്ഷേത്രത്തിന് പുറത്ത് പ്രത്യേക കൗണ്ടർ വഴി നൽകും.കണ്ടൈൻമെന്റ് സോൺ,റെഡ് സോൺ, ട്രിപ്പിൾ ലോക് ഡൗൺ പ്രദേശങ്ങളിൽ ഇത് ബാധകമല്ലെന്ന് പ്രസിഡന്റ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |