തിരുവനന്തപുരം: പാലാരിവട്ടം പാലം പൊളിക്കുന്നതിന് മുമ്പ് പൂജ നടത്തിയതിനെ ചൊല്ലി ചിലർ അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. ഒരു പ്രവൃത്തി കരാറുകാരേറ്റെടുത്താൽ ആ സൈറ്റ്, നിർമ്മാണം പൂർത്തീകരിക്കുന്നതുവരെ അവരുടേതാണ്. അവിടെ കരാറുകാർക്കും തൊഴിലാളികൾക്കും തങ്ങളുടെ വിശ്വാസമനുസരിച്ച് പൂജയോ മറ്റു മതാനുഷ്ഠാനങ്ങളോ നടത്തുന്നതിൽ സർക്കാരിനു പങ്കില്ലെന്ന് അദ്ദേഹം സമൂഹമാദ്ധ്യമത്തിലെ കുറിപ്പിൽ വ്യക്തമാക്കി. അന്ധമായ രാഷ്ട്രീയ വിരോധത്തിൽ ചിലർ വ്യാജ പ്രചാരണങ്ങൾ നടത്തുന്നത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |