ന്യൂഡൽഹി: ലിംക ബുക്ക് ഒഫ് റെക്കോർഡിൽ ഇടം നേടി നാഷണൽ ഹൈവേ ആതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ). സോലപുർ-വിജയ്പുർ നാലുവരിപാതയുടെ 25.54 കിലോമീറ്റർ സിംഗിൾ ലെെൻ 18 മണിക്കൂർ കൊണ്ട് നിർമിച്ചാണ് എൻ.എച്ച്.എ.ഐ ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്.
ബാംഗ്ളൂർ-വിജയ്പുര-ഔറങ്കാബാദ്-ഗ്വാളിയോർ ഇടനാഴിയുടെ ഭാഗമായ സോലപുർ-വിജയ്പുർ ഹൈവെ യാത്രക്കാരുടെ യാത്രാ സമയം ഗണ്യമായി കുറയ്ക്കുന്നതിനും സുരക്ഷ വർദ്ധിപ്പിക്കുന്നതിനും കാരണമാകും. എൻ.എച്ച്.എ.ഐയുടെ നേട്ടം ലിംക ബുക്ക് ഒഫ് വേൾഡ് റെക്കോർഡിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര റോഡ് ഗതാഗത ദേശീയപാത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അറിയിച്ചു.
राष्ट्रीय राजमार्ग प्राधिकरण (@NHAI_Official) ने हाल ही में सोलापुर-विजापुर राजमार्ग पर 4-लेनिंग कार्य के अंतर्गत 25.54 किलोमीटर के सिंगल लेन डांबरीकरण कार्य को 18 घंटे में पूरा किया है, जिसे 'लिम्का बुक ऑफ रेकॉर्ड्स' में दर्ज किया जाएगा। pic.twitter.com/tP6ACFGblP
— Nitin Gadkari (@nitin_gadkari) February 26, 2021
സോലപുർ-വിജയ്പുർ ഹൈവെയുടെ നിർമാണം നടത്തുന്നതിന്റെ ഭാഗമായി പ്രവർത്തിച്ച 500റോളം വരുന്ന തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും പിന്നണിയിൽ പ്രവർത്തിച്ചവരെയും നിതിൻ ഗഡ്കരി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അഭിനന്ദിച്ചു. ഒപ്പം സോലാപുർ-വിജാപുർ ഹൈവെയിലെ 110 കിലോമീറ്റർ റോഡ് 2021 ഒക്ടോബറോടെ പൂർത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |