SignIn
Kerala Kaumudi Online
Sunday, 06 July 2025 10.21 PM IST

ഇ.ഡിക്കെതിരായ കേസ് : സന്ദീപിന്റെ രഹസ്യമൊഴിക്ക് ക്രൈംബ്രാഞ്ചിന് അനുമതി

Increase Font Size Decrease Font Size Print Page
sandeep

കൊച്ചി: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പേരു പറയാൻ ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന കേസിലെ പരാതിക്കാരൻ സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ചിന് എറണാകുളം സി.ജെ.എം കോടതി അനുമതി നൽകി. കഴിഞ്ഞ ദിവസം സന്ദീപിനെ കോടതിയുടെ അനുമതിയോടെ പൂജപ്പുര ജയിലിൽ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് ഇന്നലെ മജിസ്ട്രേട്ട് മുമ്പാകെ രഹസ്യമൊഴി രേഖപ്പെടുത്താൻ അനുമതി തേടി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു പൗലോസ് കോടതിയിൽ അപേക്ഷ നൽകിയത്. കോലഞ്ചേരി മജിസ്ട്രേട്ട് കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്താനാണ് അനുമതി.താമസിയാതെ സന്ദീപിനെ അവിടെ ഹാജരാക്കും. രഹസ്യമൊഴി രേഖപ്പെടുത്തേണ്ട തീയതി നിശ്ചയിക്കേണ്ടത് കോലഞ്ചേരി കോടതിയാണ്.

 പരാതിയിലുറച്ച് സന്ദീപ്

സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പേരുപറയാൻ ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന പരാതിയിലെ ആരോപണം സന്ദീപ് ക്രൈംബ്രാഞ്ചിനോട് ആവർത്തിച്ചു. നേരത്തെ ഇക്കാര്യം വ്യക്തമാക്കി സന്ദീപ് ജയിലിൽ നിന്ന് കോടതിക്ക് കത്തയച്ചിരുന്നു. പിന്നീട് അഭിഭാഷകൻ മുഖേന പരാതിയും നൽകി. തുടർന്നാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.

സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രി, സ്പീക്കർ, മന്ത്രി കെ.ടി. ജലീൽ, ബിനീഷ് കോടിയേരി എന്നിവരുടെ പേരു പറയാൻ ഇ.ഡി നിർബന്ധിച്ചെന്നാണ് സന്ദീപ് ക്രൈംബ്രാഞ്ചിനു നൽകിയ മൊഴിയിൽ വ്യക്തമാക്കിയത്. അഞ്ചു മണിക്കൂർ അന്വേഷണ സംഘം സന്ദീപിനെ ജയിലിൽ ചോദ്യം ചെയ്തിരുന്നു.

 മൊഴികളിലെ നിയമയുദ്ധം

പ്രതികൾ കസ്റ്റംസിനും ഇ.ഡിക്കും നൽകുന്ന മൊഴികൾക്ക് തെളിവു മൂല്യം ഉണ്ടെങ്കിലും പൊലീസിനു നൽകുന്ന മൊഴിക്ക് ആ മൂല്യം ഇല്ല.

സന്ദീപ് ഇപ്പോൾ ക്രൈംബ്രാഞ്ചിനു നൽകിയ മൊഴി പിന്നീടു കോടതിയിൽ മാറ്റിപ്പറയാനാകും.

എന്നാൽ മജിസ്ട്രേട്ടിനു മുന്നിൽ രഹസ്യമൊഴി നൽകുന്നതോടെ സന്ദീപിന്റെ ആരോപണം നിയമപരമായി ഉറപ്പിക്കാനാകും.

ഇതു കണക്കിലെടുത്താണ് ക്രൈംബ്രാഞ്ച് രഹസ്യമൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചത്.

TAGS: SANDEEP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.