SignIn
Kerala Kaumudi Online
Wednesday, 09 July 2025 10.38 AM IST

മൻസൂർ കൊലപാതകം: ആക്രമണത്തിനായി തയ്യാറെടുക്കുന്ന പ്രതികളുടെ നിർണായക ദൃശ്യങ്ങൾ പുറത്ത്

Increase Font Size Decrease Font Size Print Page
mansoor-murder-case

കണ്ണൂർ: പാനൂരിൽ ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിന് തൊട്ടുമുമ്പ് പ്രതികൾ ഒരുമിച്ചുചേർന്ന് ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്തായി. കൊലപാതകത്തിന് ഏതാനുംമിനിട്ടിന് മുമ്പ് ചിലർ ഫോണിൽ സംസാരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മൻസൂറിന്റെ വീട്ടിലേക്ക് പോകുന്ന വഴിയുടെ തൊട്ടു മുമ്പിലുള്ള ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. സി പി എം പ്രാദേശിക നേതാവ് സന്ദീപും ദൃശ്യത്തിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇവർ സംസാരിച്ചതിന്റെ ഫോൺ രേഖകളും പുറത്തുവന്നു. എന്നാൽ ദൃശ്യത്തിലുള്ള ആൾക്കാരെ ചോദ്യംചെയ്യാനോ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനോ ഇതുവരെ പൊലീസ് ശ്രമിച്ചിട്ടില്ലെന്ന ആരോപണവുമായി മൻസൂറിന്റെ കുടുംബാംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.പ്രതികളെ കണ്ടെത്താനുള്ള ഊർജിത ശ്രമങ്ങൾ നടത്തുകയാണെന്നാണ് അന്വേഷണ സംഘം പറയുന്നത്.

നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത്, പ്രതിപട്ടികയിൽ ഇല്ലാത്ത അനീഷ് എന്നിവരാണ് ഇപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലുളളത്. ഇവരെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. രണ്ടാം പ്രതിയായിരുന്ന രതീഷിന്റെ മരണത്തിലും അന്വേഷണം നടക്കുകയാണ്. രതീഷിന്റെ ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും തെളിവുനശിപ്പിക്കുന്നതിന്റെ ഭാഗമായി കൊന്ന് കെട്ടിത്തൂക്കിയതാണെന്നുമുള്ള ആരോപണവുമായി യു ഡി എഫ് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.

അതിനിടെ രതീഷിന്റെ മരണത്തിന് കാരണം പൊലീസ് കള്ളക്കേസിൽ കുടുക്കിയതിന്റെ മനോവിഷമമാണെന്നാണ് അമ്മ പത്മിനി പറയുന്നത്. മകന്റെ മരണത്തിനിടയാക്കിയവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പത്മിനി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.

TAGS: CASE DIARY, PANOOR MANSOOR MURDER CASE CCTV VISUALS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.