കൊച്ചി: രാജ്യദ്രോഹക്കുറ്റക്കേസിൽപ്പെട്ട ലക്ഷദ്വീപ് സ്വദേശിനിയും ചലച്ചിത്ര സംവിധായികയുമായ അയിഷ സുൽത്താനയോട് ജൂൺ 20ന് സ്റ്റേഷനിൽ ഹാജരാകാൻ കവരത്തി പൊലീസ് നിർദ്ദേശം നൽകി. കഴിഞ്ഞ ചൊവ്വാഴ്ച സ്വകാര്യചാനൽ ചർച്ചയിൽ ലക്ഷദ്വീപിൽ കേന്ദ്രം ജൈവായുധം പ്രയോഗിച്ചുവെന്ന അയിഷ സുൽത്താനയുടെ പരാമർശത്തിനെതിരെ ബി.ജെ.പി ലക്ഷദ്വീപ് പ്രസിഡന്റ് സി. അബ്ദുൽ ഖാദർ ഹാജിയാണ് പരാതി നൽകിയത്.
രാജ്യസ്നേഹിയായ താൻ രാജ്യത്തിനോ സർക്കാരിനോ എതിരെ മോശമായി പറഞ്ഞിട്ടില്ല. അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെയാണ് ഉദ്ദേശിച്ചത്. അത് തെറ്രിദ്ധരിക്കപ്പെടുകയായിരുന്നു. നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അയിഷ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |