SignIn
Kerala Kaumudi Online
Thursday, 28 March 2024 5.11 PM IST

സത്സംഗം

ithi

ഒരിക്കൽ നാരദൻ മഹാവിഷ്‌ണുവിനെ സന്ദർശിച്ച് '' പ്രഭോ, സത്സംഗം കൊണ്ടുള്ള പ്രയോജനം എന്താണ്?"" എന്നു ചോദിച്ചു. മഹാവിഷ്‌ണു നേരിട്ട് ഉത്തരം പറയാതെ നാരദനോട് 'ബദര്യാശ്രമത്തിലെ അത്തിമരത്തിൽ ഒരു പുഴു ഇരിപ്പുണ്ട്. അതിനോട് ചോദിച്ചാൽ സത്സംഗത്തിന്റെ പ്രയോജനം എന്താണെന്ന് പറഞ്ഞുതരും.""എന്നു മറുപടി കൊടുത്തു.

നാരദൻ ഉടനെ ബദര്യാശ്രമത്തിലെത്തി അത്തിമരത്തിൽ ഇരുന്ന പുഴുവിനെ കണ്ടുപിടിച്ചു. പുഴുവിനടുത്ത് ചുണ്ടുകൾ ചേർത്ത് വച്ചിട്ട് ''സത്സംഗം കൊണ്ടുള്ള പ്രയോജനം എന്താണ് ?"" എന്നു ചോദിച്ചു. അടുത്ത നിമിഷം പുഴു വിറച്ച് ചത്തുവീണു. നാരദന് ആകെ വിഷമമായി. താൻ കാരണം ഒരു പുഴുവിന് മരണമുണ്ടായിരിക്കുന്നു. വിഷമിച്ചിട്ടെന്തുകാര്യം? നേരെ വൈകുണ്‌ഠത്തേക്കോടി വിഷ്‌ണുവിനെ കണ്ട് നടന്ന സംഭവങ്ങൾ വിവരിച്ചു.
''അങ്ങ് ഉടനെ അയോദ്ധ്യയിലേക്ക് പോവുക. അവിടെ വൈശ്വാനരൻ എന്ന ബ്രാഹ്മണന്റെ പശു പ്രസവിക്കാറായി. ജനിച്ചുവീഴുന്ന കുഞ്ഞിനോട് അങ്ങയുടെ സംശയം ചോദിച്ചുനോക്കൂ.""
മഹാവിഷ്‌ണുവിന്റെ മറുപടികേട്ട് നാരദൻ നേരെ അയോദ്ധ്യയിലെത്തി. അനേകം വൈശ്വാനരന്മാർ ഉള്ള അയോദ്ധ്യയിൽ പ്രസവിക്കാറായ പശു ഉള്ള വൈശ്വാനരനേയും കണ്ടുപിടിച്ചു. ബ്രാഹ്മണന്റെ അനുവാദത്തോടുകൂടി നാരദർ പശുവിനടുത്തെത്തിയപ്പോൾ പശുക്കുട്ടി പിറന്നുവീണതേയുള്ളൂ. പശുക്കുട്ടിയുടെ തലക്കടുത്ത് മുഖം താഴ്‌ത്തി നാരദർ ചോദിച്ചു.
''സത്സംഗം കൊണ്ടുള്ള പ്രയോജനം എന്താണ്?""
പശുക്കുട്ടി കണ്ണൊന്ന് തുറന്ന് മുകളിലേക്ക് നോക്കി. അടുത്തനിമിഷം പശുക്കുട്ടി പിടഞ്ഞു മരിച്ചു. ബ്രാഹ്മണന് എന്താണീ കാണിച്ചതെന്ന് നാരദനോട് ചോദിക്കണമെന്നുണ്ടായിരുന്നു. എങ്കിലും നാരദനോടുള്ള ആദരവ് കാരണം സംയമനം പാലിച്ചു. നാരദൻ ശപിച്ചാലോ എന്നു ബ്രാഹ്മണനും ബ്രാഹ്മണൻ കൈവച്ചാലോ എന്ന് നാരദനും പുഴുവിന് ഉടമകളൊന്നും ഇല്ലായിരുന്നു. എന്നാൽ പശുക്കിടാവ് അങ്ങനെയല്ലല്ലോ! രക്ഷ നേടിയ നാരദൻ വീണ്ടും നേരെ വൈകുണ്‌ഠത്തേക്ക് തന്നെ വിട്ടു.
''ഭഗവാന് എന്നെ കൊലയ്‌ക്കു കൊടുക്കാനാണോ ആഗ്രഹം?""
എന്നാണ് ചോദിക്കാൻ മനസിൽ തോന്നിയത്. എങ്കിലും '' പ്രഭോ, ആ പശുക്കുട്ടിയും മരിച്ചുപോയി "" എന്ന് അറിയിച്ചു.
മഹാവിഷ്‌ണു ഒന്ന് പുഞ്ചിരിച്ചു.
'' വിഷമിക്കേണ്ട നാരദരേ, അങ്ങ് കാശിയിൽ പോകണം. അവിടെ രാജ്ഞി പൂർണഗർഭിണിയാണ്. അവർ പ്രസവിക്കുന്ന കുഞ്ഞിനോട് അങ്ങയുടെ സംശയം ചോദിച്ചു നോക്കൂ.""
വിഷ്‌ണു ഉപദേശിച്ചു.
'' വേണ്ട ഭഗവാനേ എനിക്കറിയേണ്ട. കാശി രാജാവിനെ കൊണ്ട് കൊല്ലിക്കാനാണല്ലോ? എനിക്കറിയണ്ട.""
എന്ന് നാരദനും പറഞ്ഞൊഴിഞ്ഞു. കാശി രാജാവിന് കുട്ടികളില്ലാതിരുന്നു ആദ്യമായി ജനിക്കാൻ പോകുന്നതാണ് പ്രസ്‌തുത ശിശു.
'' പേടിക്കേണ്ടതില്ല നാരദരേ, ഞാനല്ലേ പറയുന്നത്. ധൈര്യമായി പോയി നോക്കൂ."" മഹാവിഷ്‌ണു നാരദന് ധൈര്യം കൊടുത്തു.
മടിച്ചുമടിച്ച് ഭയന്നുഭയന്ന് നാരദർ കാശിരാജധാനിയിലെത്തി. നാരദനെ കണ്ട ഉടനേ രാജാവ് ഓടിയെത്തി നമസ്‌ക്കരിച്ച് ബഹുമാനപുരസരം ആദരിച്ച് കൊണ്ടുപോയി പീഠത്തിലിരുത്തി. ഉടനെ രാജ്ഞി പ്രസവിച്ചെന്ന സന്ദേശം തോഴികൾ വന്ന് രാജാവിനെ അറിയിച്ചു. ഐശ്വര്യമുള്ള ഒരു ആൺകുഞ്ഞ്. നാരദർ കുഞ്ഞിനെ ആശിർവദിക്കുന്നതിനായി രാജാവ് തന്നെ കുഞ്ഞിനെ നാരദന്റെ കൈകളിൽ സാവകാശം കൊണ്ടു കൊടുത്തു. 
''ചോദിക്കണോ?""
നാരദന് സ്വയം സംശയമായി. നാരദന് തലചുറ്റും പോലെയൊക്കെ തോന്നി. 
''സത്സംഗം കൊണ്ടുള്ള പ്രയോജനം എന്താണ്?""
നാരദന്റെ ഹൃദയമിടിപ്പ് ഒരുനിമിഷം നിന്നതുപോലെ തോന്നി. നാരദനറിയാതെ കണ്ണുകൾ താനേ അടഞ്ഞുപോയി. അടുത്തനിമിഷം നാരദനറിയാതെ തന്നെ കണ്ണുകൾ താനേ തുറന്നു.
''ഭാഗ്യം കുട്ടി മരിച്ചിരുന്നില്ല. എന്നു മാത്രമല്ല കുഞ്ഞ്, നാരദന്റെ മടിയിൽ എഴുന്നേറ്റിരുന്ന് മുഖത്തേക്ക് നോക്കി.
'തപോനിധേ" കുഞ്ഞു പറഞ്ഞു. ''ഞാൻ കഴിഞ്ഞതിന്റെ മുൻജന്മം ബദര്യാശ്രമത്തിലെ അത്തിമരത്തിലെ വെറും ഒരു പുഴു മാത്രമായിരുന്നു. അങ്ങയോടുള്ള സംഗം കൊണ്ട് കഴിഞ്ഞ ജന്മം അയോദ്ധ്യയിലെ ഒരു പശുക്കിടാവായും ജനിച്ചു. അപ്പോഴും അങ്ങയുടെ സംഗം കൊണ്ട് ഈ ജന്മം മനുഷ്യശിശുവായും അതും രാജകുമാരനായി ജനിക്കാൻ കഴിഞ്ഞിരിക്കുന്നു. സാധാരണ ഗതിയിൽ നൂറിലധികം ജന്മങ്ങൾ ധർമ്മനിഷ്‌ഠയിലൂടെ മാത്രം ജീവിച്ചാൽ ലഭിക്കുന്ന ഭാഗ്യം അങ്ങയോടുള്ള സത്സംഗം കൊണ്ട് കേവലം മൂന്നാം ജന്മം എനിക്ക് നേടാൻ കഴിഞ്ഞിരിക്കുന്നു.""
ഇത്രയും പറഞ്ഞുതീർന്ന ഉടനെ കുഞ്ഞ് വീണ്ടും ഒരു സാധാരണ ശിശുവായി കരയാൻ തുടങ്ങി. രാജാവ് ഉടനേ കുഞ്ഞിനെ വാങ്ങി തോഴിമാരുടെ കൈകളിൽ കൊടുത്തു. നാരദന് മഹാവി‌ഷ്‌ണുവിന്റെ മായാവിലാസങ്ങൾ ഓർത്ത് അത്ഭുതമായി. നാരായാണ! നാരായണ! ജപിച്ചുകൊണ്ട് നാരദർ കൊട്ടാരം വിട്ടു.
നല്ല വ്യക്തികളുമായുള്ള സമ്പർക്കമാണ് സത്സംഗം. അതിന്റെ ഗുണമറിയാൻ കഴിഞ്ഞാൽ മഹത്തരങ്ങളായ പലതും നിറവേറ്റാൻ നാം പ്രാപ്‌തരാകും.
 (തുടരും )
(ലേഖകന്റെ ഫോൺ: 9447750159)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RITUALS, WEEKLY, RITUALS
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.