തൃക്കാക്കര: നഗരസഭാ ബസ് സ്റ്റാൻഡിൽ സത്യൻ അന്തിക്കാടിന്റെ പുതിയ സിനിമയുടെ ചിത്രീകരണം അനുവദിക്കില്ലെന്ന് നിലപാടെടുത്ത ചെയർപേഴ്സൺ അജിത തങ്കപ്പന്റെ നേതൃത്വത്തിലുളള ഭരണ സമിതിക്ക് മുഖ്യമന്ത്രിയുടെ താക്കീത്. തുടർന്ന് ഇന്നലെ ഉച്ചയോടെ ഭരണ സമിതി ചിത്രീകരണത്തിന് അനുമതി നൽകി. ഷൂട്ടിംഗ് തടഞ്ഞാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നിയമസഭയിലാണ് മുഖ്യമന്ത്രി പറഞ്ഞത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് ചിത്രികരണത്തിനായി ബസ് സ്റ്റാൻഡ് പരിസരം നൽണമെന്നാവശ്യപ്പെട്ട് അണിയറ പ്രവർത്തകർ നഗരസഭയിലെത്തിയത്. എന്നാൽ "ജനങ്ങൾക്കു വേണ്ടി സമരം നടത്തിയ ഞങ്ങളുടെ നേതാക്കളെ ലോക്കപ്പിലാക്കിയിട്ട് നിങ്ങളെ പോലുള്ള സിനിമക്കാർക്ക് ഞാൻ ഷൂട്ടിംഗിന് അനുമതി നൽകില്ലെന്ന്" ചെയർപേഴ്സൺ ഉറച്ച നിലപാട് സ്വീകരിച്ചു. ജോജു ജോർജ് തങ്ങളുടെ സിനിമയിൽ ഇല്ലെന്ന് പ്രൊഡക്ഷൻ എക്‌സിക്യുട്ടീവുമാർ അറിയിച്ചെങ്കിലും ചെയർപേഴ്സൺ വഴങ്ങിയില്ല. തുടർന്ന് ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. നാളെയാണ് ജയറാം, മീരാ ജാസ്മിൻ എന്നിവർ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് അനുമതി നൽകിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |