തിരുവനന്തപുരം: ഇന്ധനവില വർദ്ധനയ്ക്കെതിരെ പാർട്ടി കേന്ദ്രകമ്മിറ്റി ആഹ്വാന പ്രകാരം കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ ഇന്ന് നടത്താനിരുന്ന പ്രതിഷേധ ധർണ തെക്കൻ കേരളത്തിൽ മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ ഈ മാസം 23ലേക്ക് മാറ്റിയതായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.
അന്ന് ജില്ലാ, ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ രാവിലെ 10 മുതൽ വൈകിട്ട് 6 മണിവരെയാകും ധർണ.
ശക്തമായ മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായ ദുരന്ത പ്രദേശങ്ങളിൽ അടിയന്തര സന്നദ്ധപ്രവർത്തനത്തിന് മുഴുവൻ പാർട്ടി പ്രവർത്തകരും അനുഭാവികളും രംഗത്തിറങ്ങണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യർത്ഥിച്ചു.
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |