കൊച്ചി: ഫെബ്രുവരി അഞ്ചിന് നടത്താൻ നിശ്ചയിച്ചിരുന്ന എസ്.എൻ.ഡി.പി യോഗം പൊതുയോഗവും തിരഞ്ഞെടുപ്പും ഇനി അറിയിപ്പുണ്ടാകുന്നത് വരെ മാറ്റി വച്ചതായി ചീഫ് റിട്ടേണിംഗ് ഓഫീസർ ബി.ജി. ഹരീന്ദ്രനാഥ് അറിയിച്ചു.
യോഗം തിരഞ്ഞെടുപ്പുകളിൽ വോട്ടു ചെയ്യാൻ എല്ലാ അംഗങ്ങൾക്കും അവകാശമുണ്ടെന്ന ഹൈക്കോടതി വിധിയെ തുടർന്നാണ് തീരുമാനം. പ്രാതിനിധ്യ വോട്ടെടുപ്പാണ് 1966 മുതൽ യോഗം തിരഞ്ഞെടുപ്പിൽ നടന്നുവന്നത്. നിലവിൽ യോഗത്തിന് 32 ലക്ഷത്തോളം സ്ഥിരാംഗങ്ങളുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ അവസാന ഘട്ടം പുരോഗമിക്കവെയാണ് കോടതി വിധിയുണ്ടായത്. ഒമ്പത് ജില്ലകളിലായി പോളിംഗ് സ്റ്റേഷനുകളും ഒരുക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |