കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി
ജയരാജൻ പറഞ്ഞു. സംസ്കാരശൂന്യമായ പ്രസ്താവനയ്ക്കെതിരെ നടപടിയെടുക്കാൻ കോൺഗ്രസ് പാർട്ടി തയ്യാറാകണമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി കൊച്ചിയിൽ ക്യാമ്പ് ചെയ്യുന്നതിനെയും ലോക്കൽ യോഗങ്ങളിൽ പങ്കെടുക്കുന്നതിനെയും പരിഹസിച്ച്
''ചങ്ങലയിൽ നിന്നു പൊട്ടിയ നായ പോകുമ്പോലെയല്ലേ വരുന്നത്'' എന്ന സുധാകരന്റെ പരാമർശമാണ് വിവാദമായത്.
പരാജയഭീതിമൂലമാണ് സുധാകരന്റെ ജല്പനങ്ങൾ. ഗുജറാത്ത് തിരഞ്ഞെടുപ്പുകാലത്ത് പ്രധാനമന്ത്രിയെ നീചൻ എന്നു വിളിച്ച മണിശങ്കർ അയ്യരെ കോൺഗ്രസ് നേതൃത്വം സസ്‌പെൻഡ് ചെയ്‌തിട്ടുണ്ടെന്ന് ജയരാജൻ ചൂണ്ടിക്കാട്ടി.
മന്ത്രി പി. രാജീവ്, അഡ്വ. എം. സ്വരാജ്, സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു, കെ.എൻ. സുഗതൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |