SignIn
Kerala Kaumudi Online
Thursday, 19 September 2024 11.06 AM IST

സിൽവർ ലൈൻ ചർച്ച ചെയ്‌തില്ല, കേരളം ഉന്നയിച്ച നിലമ്പൂർ- നഞ്ചങ്കോട് അടക്കം പ്രധാന റെയിൽവേ പദ്ധതികൾ തള‌ളി കർണാടക സർ‌ക്കാർ

Increase Font Size Decrease Font Size Print Page
karnataka

ബംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും വിവിധ വികസന വിഷയങ്ങളിൽ കൂടിക്കാഴ്‌ച നടത്തി. മലപ്പുറം-മൈസൂരു ദേശീയപാതയ്‌ക്ക് ധാരണയായെങ്കിലും കേരളത്തിന്റെ പ്രധാന വികസന പദ്ധതിയായ സിൽവർലൈൻ ചർച്ച ചെയ്‌തില്ല. കേരളം പദ്ധതിയുടെ സാങ്കേതിക വിവരങ്ങൾ പൂർണമായി കൈമാറിയിട്ടില്ലാത്തതിനാലാണ് ഇക്കാര്യം ചർച്ച ചെയ്യാത്തത്. അതേസമയം കേരളത്തിന് വളരെയധികം ഗുണ ചെയ്യുന്ന നിലമ്പൂർ-നഞ്ചൻകോട് റെയിൽപാതയടക്കം മൂന്ന് റെയിൽവെ പദ്ധതികൾ കർണാടകം തള‌ളി. പരിസ്ഥിതി പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇവ തള‌ളിയത്.

നിലമ്പൂർ-നഞ്ചൻകോട് പാത, കാസർകോട്-ദക്ഷിണ കന്നഡ, തലശേരി-മൈസൂരു പദ്ധതികൾ കർണാടകം തള‌ളി. ഇവ സ്വീകാര്യമല്ലെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. അതേസമയം തെക്കൻ കർണാടകയുമായി വടക്കൻ കേരളത്തെ ബന്ധിപ്പിക്കുന്ന കാഞ്ഞങ്ങാട്-പാണത്തൂർ-കണിയൂർ റെയിൽവെ ലെയ്‌ൻ പദ്ധതി സർക്കാർ പരിശോധിക്കുമെന്നും സാമ്പത്തികസഹായം ഗൗരവമായി പരിഗണിക്കുമെന്നും ബസവരാജ് ബൊമ്മൈ അറിയിച്ചു.

ദേശീയ പാത 766ലെ രാത്രികാല യാത്രാനിയന്ത്രണത്തിന് ബദൽ സംവിധാനമായി മൈസൂരു-മലപ്പുറം സാമ്പത്തിക ഇടനാഴി പദ്ധതിയിൽ തോൽപ്പെട്ടി മുതൽ പുറക്കാട്ടിരി വരെയും സുൽത്താൻ ബത്തേരി മുതൽ മലപ്പുറം വരെയും അലൈൻമെന്റ് നടപ്പാക്കാൻ കേരളവും കർണാടകവും സംയുക്തമായി ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെടും.

രാവിലെ 9.30ന് ബംഗളൂരുവിൽ കർണാടക മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ 'കൃഷ്‌ണ'യിലാണ് കേരള-കർണാടക മുഖ്യമന്ത്രിമാർ കൂടിക്കാഴ്‌ച നടത്തിയത്. യോഗശേഷം സിപിഎം പൊതുയോഗത്തിലും ബഹുജന റാലിയിലും പങ്കെടുക്കാൻ കർണാടകയിലെ ബാഗെപള‌ളിയിലേക്ക് മുഖ്യമന്ത്രി തിരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BASAVARAJ BOMMAI, CM PINARAI, NILAMBOOR NACHANKOD, NH 766
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.