SignIn
Kerala Kaumudi Online
Friday, 19 April 2024 3.34 PM IST

ഇൻഷ്വറൻസ് കമ്മിഷൻ വെട്ടുന്നു,​ അന്നം മുട്ടും,​ 50 ലക്ഷം ഏജന്റുമാർക്ക്,​ നാല് ലക്ഷം പേർ  കേരളത്തിൽ

insurance

ബിമാസുഗം പോർട്ടൽ ജനുവരി 1ന്

തിരുവനന്തപുരം: ജനങ്ങളുടെ എല്ലാ ഇൻഷ്വറൻസ് ആവശ്യങ്ങളും ഒരു കുടക്കീഴിലാക്കാൻ സ്വകാര്യ ഇൻഷ്വറൻസ് കമ്പനികളുടെ നിയന്ത്രണത്തിൽ ബിമാസുഗം പോർട്ടൽ നടപ്പാക്കുമ്പോൾ ഏജൻസി കമ്മിഷൻ വെട്ടിക്കുറയ്‌ക്കുന്നത് രാജ്യത്തെ അൻപത് ലക്ഷത്തിലേറെ ഇൻഷ്വറൻസ് ഏജന്റുമാരുടെ അന്നം മുട്ടിക്കുമെന്ന് ആശങ്ക. കേരളത്തിൽ മാത്രം നാലു ലക്ഷത്തോളം ഏജന്റുമാരുണ്ട്. ജനുവരി ഒന്നിനാണ് പോർട്ടൽ നിലവിൽ വരുന്നത്.


ഇൻഷ്വറൻസ് നടത്തിപ്പ് ചെലവ് 45 ശതമാനത്തിൽ നിന്ന് 20- 30 വരെയായി കുറയ്ക്കണമെന്നാണ് ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി കേന്ദ്ര സർക്കാരിന് സമർപ്പിച്ച ശുപാർശ. നടത്തിപ്പ് ചെലവ് എന്നാൽ പ്രവർത്തന ചെലവ്, ഏജൻസി കമ്മിഷൻ ഉൾപ്പെടെയുള്ള ഇന്റർമീഡിയറീസ് ചെലവ്, റീ ഇൻഷ്വറൻസ് ചെലവ് തുടങ്ങിയവയാണ്. നടത്തിപ്പ് ചെലവിൽ പകുതിയും ഇന്റർമീഡിയറി ചെലവാണ്. അത് കുറയ്ക്കുമ്പോൾ ഏജന്റുമാരുടെ വരുമാനമാണ് കുറയുക. വാർഷിക പ്രീമിയത്തിന്റെ 15ശതമാനവും ആദ്യ പ്രീമിയത്തിന്റെ ആറ് ശതമാനവുമാണ് കമ്മിഷൻ. ഇത് പത്തും നാലും ശതമാനമാക്കി കുറയ്ക്കണമെന്നാണ് ശുപാർശ.

ബിമാസുഗമിൽ എല്ലാ ഇൻഷ്വറൻസ് പോളിസികളും അഞ്ച് ശതമാനം കമ്മിഷൻ മാത്രം നൽകി ഒാൺലൈനിൽ എടുക്കാം. ജനങ്ങളുടെ ഇൻഷ്വറൻസ് ക്ളെയിം കുറച്ച് അൺക്ളെയിംഡ് ബിസിനസിലൂടെയും കമ്പനികൾക്ക് വൻനേട്ടം കൊയ്യാം. നിലവിൽ ക്ളെയിമുകളിൽ 80 ശതമാനവും ഏജന്റുമാർ വഴിയാണ്. ബിമാസുഗമിൽ ഏജന്റുമാരെ ഒഴിവാക്കി ജനങ്ങൾക്ക് നേരിട്ട് ക്ളെയിം ചെയ്യാം. അത് സങ്കീർണമായതിനാൽ വിജയ സാദ്ധ്യത കുറവാണ്. ടോൾ ഫ്രീ നമ്പറിൽ വിളിച്ച് ക്ളെയിം നേടാനും പ്രയാസമാണ്.

കമ്പനികളുടെ നേട്ടം ഭീമം

ഇൗ വർഷം 77,488 കോടി രൂപ പ്രീമിയം വരുമാനം നേടിയ ലൈഫ് ഇൻഷ്വറൻസ് മാത്രം ഏജൻസി കമ്മിഷനായി നൽകിയത് 14,568 കോടിയാണ്. രാജ്യത്ത് 58 ഇൻഷ്വറൻസ് കമ്പനികളാണുള്ളത്. ലൈഫ് ഇൻഷ്വറൻസിൽ ഏക സർക്കാർ സ്ഥാപനമായ എൽ.ഐ.സി ഉൾപ്പെടെ 24 കമ്പനികളും ഇതര ഇൻഷ്വറൻസിൽ 34 കമ്പനികളും കമ്മിഷൻ വെട്ടിക്കുറയ്ക്കുമ്പോൾ കമ്പനികളുടെ നേട്ടം ഭീമമാണ്.

മോട്ടോർ വാഹന ഇൻഷ്വറൻസ് ഉൾപ്പെടെയുള്ള ജനറൽ ഇൻഷ്വറൻസ് 1972ലാണ് ഇന്ത്യ പൊതുമേഖലയിലാക്കിയത്. 1997ൽ സ്വകാര്യമേഖലയ്‌ക്ക് തുറന്നു കൊടുത്തു. കഴിഞ്ഞ വർഷം എൽ.ഐ.സി ഉൾപ്പെടെയുള്ള കമ്പനികളിലെ സർക്കാർ ഒാഹരികൾ വിൽക്കാൻ തീരുമാനിച്ചു. ഇപ്പോൾ സ്വകാര്യമേഖലയെ സഹായിക്കുന്ന പരിഷ്കാരവും.

വരുമാനം

ലൈഫ് ഇൻഷ്വറൻസ് പ്രീമിയം ....77,488 കോടി

ജനറൽ ഇൻഷ്വറൻസ്................. 73,263 കോടി

ഹെൽത്ത് ഇൻഷ്വറൻസ് .............37,220 കോടി

''പരിഷ്കാരം ഇൻഷ്വറൻസ് രംഗത്ത് ഉപജീവനം കണ്ടെത്തുന്നവരെ പ്രതിസന്ധിയിലാക്കും. ജനങ്ങൾക്ക് സേവനം ലഭിക്കാതെ വരും. ഇൻഷ്വറൻസ് മേഖലയെ നശിപ്പിക്കും. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും.

എം.എ.സത്താർ,

കേരള പ്രസിഡന്റ്, ഒാൾ ഇന്ത്യ ജനറൽ

ഇൻഷ്വറൻസ് ഏജന്റ്സ് അസോസിയേഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INSURANCE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.