തിരുവനന്തപുരം: കാർഷിക വായ്‌പ എടുത്ത ഭൂരിഭാഗം കർഷകരും കടക്കെണിയിൽ അല്ലെന്ന് മന്ത്രി പി.പ്രസാദ് നിയമസഭയിൽ പറഞ്ഞു. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ 2022-23ലെ ഒന്നാം പാദവാർഷിക കണക്കനുസരിച്ച് കാർഷിക മേഖലയിലെ വാർഷിക നിഷ്‌ക്രിയ ആസ്തി 4.2 ശതമാനം മാത്രമാണ്. വായ്പാ തിരിച്ചടവ് കൃത്യമാണെന്നതാണ് ഇത് സൂചിപ്പിക്കുന്നതെന്നും അതിനാൽ കർഷകരിൽ ഭൂരിഭാഗവും കടക്കെണിയിലാണെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്. കേരളത്തിൽ കർഷക ആത്മഹത്യകൾ നടക്കുന്നില്ലെന്ന് താൻ പറയുന്നില്ലെന്നും എൻ.എ.നെല്ലിക്കുന്ന്,മഞ്ഞളാംകുഴി അലി,കുറുക്കോളി മൊയ്തീൻ,പി.അബ്ദുൽ ഹമീദ് എന്നിവരുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകി.
നെല്ല് സംഭരിച്ചശേഷം സർക്കാർ നൽകേണ്ട പാഡി രസീത് സ്ളിപ് (പി.ആർ.എസ്) കർഷകർക്ക് ലഭിക്കാത്തത് ഉദ്യോഗസ്ഥരുടെ വീഴ്ച കൊണ്ടാണെങ്കിൽ കർശന നടപടി ഉണ്ടാകും. പാലക്കാട്ടെ നെൽകർഷകർ നേരിടുന്ന പ്രതിസന്ധി ഷാഫി പറമ്പിൽ സഭയുടെ ശ്രദ്ധയിൽപെടുത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |