SignIn
Kerala Kaumudi Online
Saturday, 26 July 2025 1.27 PM IST

സഹായം അഭ്യർത്ഥിച്ച് സെലൻസ്‌കി കരം നീട്ടി യു.എസും ഫ്രാൻസും

Increase Font Size Decrease Font Size Print Page

ukrain

കീവ്: യുക്രെയിനിൽ റഷ്യ നിരന്തരം ആക്രമണം അഴിച്ചുവിട്ട് പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കെ പാശ്ചാത്യ സഖ്യ കക്ഷികളോട് സഹായാഭ്യർത്ഥന നടത്തി യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി. കഴിഞ്ഞ ദിവസം യുക്രെയിൻ നഗരം ഖേഴ്സണിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും അ‌ഞ്ച് പേർക്ക് പരിക്കേല്ക്കുകയും ചെയ്തു. റഷ്യൻ സൈന്യത്തിൽ നിന്ന് ഖേഴ്സൺ പ്രവിശ്യ കഴിഞ്ഞ മാസമാണ് യുക്രെയിൻ പിടിച്ചെടുത്തത്. ശേഷം നിരന്തരമായ ആക്രമണങ്ങളാണ് റഷ്യൻ സൈന്യം നടത്തിക്കൊണ്ടിരിക്കുന്നത്.

ജി7 രാജ്യങ്ങളോട് ആയുധങ്ങൾ അഭ്യർത്ഥിച്ച് സെലൻസ്‌കി

കീവ്: റഷ്യ യുക്രെയിൻ ആക്രമണം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ ജി സെവൻ രാജ്യങ്ങളോട് കൂടുതൽ ആയുധങ്ങൾ രാജ്യത്തേയ്ക്കയക്കണമെന്ന അഭ്യർത്ഥനയുമായി യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി. രണ്ട് ബില്യൺ ക്യൂബിക് മീറ്റർ പ്രകൃതി വാതകം അധികമായി ലഭ്യമാക്കണമെന്നും ആധുനിക ടാങ്കുകൾ. പീരങ്കി യൂണിറ്റുകൾ,​ ഷെല്ലുകൾ,​ ദീർഘദൂര ആയുധങ്ങൾ എന്നിവ നല്കണമെന്നും സർക്കാരിനെ സഹായിക്കണമെന്നും യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി ജി 7 രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ജർമ്മനിയുടെ നേതൃത്വത്തിൽ നടന് ജി സെവൻ രാജ്യങ്ങളുടെ വീഡിയോ കോൺഫറൻസിൽ യുദ്ധത്തിനെതിരെ നയതന്ത്ര പരിഹാരം കാണണമെന്ന് സെലൻസ്കി ആവശ്യപ്പെട്ടിരുന്നു,​ അതിനായി റഷ്യ ഒരു ചുവടുവയ്പ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു. റഷ്യ യുക്രെയിനിൽ നിന്ന് സൈന്യത്തെ പിൻവലിക്കുകയാണെങ്കിൽ അത് ശത്രുതയുടെ അന്ത്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സേനയെ ഈ ക്രിസ്മസിലെങ്കിലും പിൻവലിക്കുമെന്ന് താൻ കരുതുന്നു. അങ്ങനെ ചെയ്യാതിരിക്കാനുള്ള ഒരു കാരണവും താൻകാണുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. അതേസമയം യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുടെ സമാധാന ശ്രമം നിരസിച്ച റഷ്യ യുക്രെയിൻ യാത്ഥാർത്ഥ്യം അംഗീകരിക്കണമെന്ന് പറഞ്ഞു. യാഥാർത്ഥ്യങ്ങൾ കണക്കിലെടുക്കാതെ പുരോഗമനം ഉണ്ടാകില്ലെന്ന് ക്രെലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.റഷ്യയുടെ ബ്രയാൻസ്കി പട്ടണത്തിൽ കീവ് ഷെല്ലാക്രമണം നടത്തിയെന്നും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും റഷ്യൻ അധികൃതരും പറഞ്ഞു.

അന്താരാഷ്ട്ര സമ്മേളനവുമായി ഫ്രാൻസ്

പാരിസ്: റഷ്യക്കെതിരായ പോരാട്ടത്തിൽ യുക്രെയിന് സഹായം പ്രഖ്യാപിച്ച് ഫ്രാൻസ്. യുക്രെയിന് വേണ്ടി പണവും മറ്ര് സൗകര്യങ്ങളും സ്വരൂപിക്കുന്നതിനും പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതിനുമായി അടിയന്തര അന്താരാഷ്ട്ര സമ്മേളനം ഇന്നലെ ഫ്രാൻസ് വിളിച്ചു ചേർത്തു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയും ഇതു സംബന്ധിച്ച് ചർച്ച നടത്തി. യുക്രെയിന് അതിന്റെ പരമാധികാരവും ദേശീയ അഖണ്ഡതയും പൂർണ്ണമായി പുനഃസ്ഥാപിക്കുന്നതിന് ആവശ്യമുള്ളിടത്തോളം കാലം ഫ്രാൻസിന്റെ പിന്തുണ പ്രതീക്ഷിക്കാമെന്ന് മാക്രോൺ അറിയിച്ചു. യുക്രെയിൻ ജനതയ്ക്കൊപ്പം എന്നു പേരിട്ടിരിക്കുന്ന സമ്മേളനത്തിന്റെ ആദ്യ ഭാഗത്തെ ഇരുവരും അഭിസംബോധന ചെയ്യും. മാക്രോൺ നേരിട്ടും സെലൻസ്കി വീഡിയോ കോൺഫറൻസിലൂടെയുമാണ് പങ്കെടുക്കുന്നത്. റഷ്യയുടെ ഭാഗത്തു നിന്നുള്ള നിരന്തരമായ ആക്രമണങ്ങൾക്കിടയിൽ രാജ്യത്തെ അടിസ്ഥാന സൗകര്യത്തിന് പ്രശ്നമൊന്നും വരാതിരിക്കാനായിരിക്കും സമ്മേളനം ശ്രദ്ധ കേന്ദ്രീകരിക്കുക. യുക്രെയിന്റെ പാശ്ചാത്യ സഖ്യകക്ഷികൾക്ക് ഉടനടി പിന്തുണ നല്കാൻ കഴിയുന്ന രീതിയിലാകും പ്രവർത്തനം. ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയുള്ള വ്യോമാക്രമണം ഈ ശൈത്യകാലത്ത് ലക്ഷക്കണക്കിന് ആളുകളെയാണ് ബാധിച്ചത്. യുക്രെയിനെ ഇരുട്ടിലേക്ക് തള്ളി വിടുകയല്ല ഞങ്ങളുടെ ലക്ഷ്യമെന്ന് ഫ്രഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. യുദ്ധത്തിന്റെ തുടക്കകാലത്ത് ഇരു രാജ്യങ്ങൾക്കുമിടയിലെ ഇടനിലക്കാരനായി പ്രവർത്തിക്കാൻ ഫ്രാൻസ് ശ്രമിച്ചിരുന്നു. സെലൻസ്കിയുമായും പുട്ടിനുമായും മാക്രോൺ ചർച്ചകൾ നടത്തുകയും ചെയ്തു.

വെളിച്ചമായി യു.എസ്

യുക്രെയിന്റെ ഊർജ്ജ നിലയങ്ങൾക്കു നേരെ റഷ്യ നടത്തിയ ആക്രമണങ്ങളോടെ യുക്രെയിൻ വൈദ്യുത പ്രതിസന്ധി നേരിടുന്നതിനിടെ യുക്രെയിന് വൈദ്യുത സഹായവുമായി അമേരിക്ക. ആദ്യ ഘട്ടമായി 13 മില്യൺ വിലവരുന്ന വൈദ്യുതി ഉപകരണങ്ങളാണ് യുക്രെയിന് നല്കിയത്. ട്രാൻസ്ഫോമറുകളും ജനറേറ്ററുകളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ആവശ്യമാണെന്ന് യുക്രെയിൻ പറഞ്ഞതിന് ശേഷം കഴിഞ്ഞ മാസം യു.എസ് പ്രഖ്യാപിച്ച 53 മില്യൺ ഡോളർ സഹായത്തിന്റെ ആദ്യ ഗഡുവാണിത്. ഈ ആഴ്ച രണ്ട് ലോഡ് വിമാനങ്ങൾ കൂടി യുക്രെയിനിലേക്ക് പുറപ്പെടും. യുക്രെയിന്റെ ഊർജ്ജ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് ധനസഹായവും ഉപകരണങ്ങളും അമേരിക്കയും പാശ്ചാത്യ സഖ്യ കക്ഷികളും യുക്രയിന് വാഗ്ദാനം ചെയ്തിരുന്നു. ഈ ശൈത്യകാലത്ത് റഷ്യ യുക്രെയിനെ മനഃപൂർവം ദ്രോഹിക്കുകയാണെന്നും ഇത് തടയാനും യുക്രെയിനെ സ്വയം പ്രതിരോധത്തിന് പ്രാപ്തമാക്കാനുമാണ് തങ്ങൾ ശ്രമിക്കുന്നതെന്നും യു.എസ് അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് യു.എസ് ഡെപ്യൂട്ടി എനർജി സെക്രട്ടറി ഡേവിഡ് ടർക്ക് ഓയിൽ ഓൻഡ് ഗ്യാസ് കമ്പനികളിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.