നാഗ്പൂർ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്‌ക്ക് ദുഷ്‌ട ക്കണ്ണുണ്ടെന്നും അദ്ദേഹം ആർ.എസ്.എസ് ഓഫീസ് തട്ടിയെടുക്കാൻ സാദ്ധ്യതയുള്ളതിനാൽ മോഹൻ ഭഗവത് ജാഗ്രത പാലിക്കണമെന്നും ശിവസേനാനേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു. ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ആർ.എസ്.എസ് സ്ഥാപകൻ ഡോ. കെ.ബി. ഹെഡ്‌ഗേവാറിന്റെ നാഗ്പൂർ രേഷിംബാഗിലുള്ള സ്മാരകം സന്ദർശിച്ചതിന് പിന്നാലെയാണ് ഉദ്ധവിന്റെ വിമർശനം.
കഴിഞ്ഞദിവസം ദക്ഷിണ മുംബയിലെ മുനിസിപ്പൽ കോർപ്പറേഷൻ (ബി.എം.സി) ആസ്ഥാനത്തുള്ള പാർട്ടി ഓഫീസിന്റെ നിയന്ത്രണത്തെച്ചൊല്ലി ഇരു സേനാവിഭാഗങ്ങളും ഏറ്റുമുട്ടിയിരുന്നു. ഒന്നും കെട്ടിപ്പടുക്കാൻ ധൈര്യമില്ലാത്തവർ മറ്റ് പാർട്ടികളുടെ ഓഫീസുകൾ മോഷ്ടിക്കുകയും പിടിച്ചെടുക്കുകയുമാണെന്ന് താക്കറെ ആരോപിച്ചു. കഴിഞ്ഞ ജൂണിലാണ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സർക്കാരിനെ ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതർ വീഴ്‌ത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |