ഹരിപ്പാട്: വലിയഴീക്കൽ പാലത്തിൽ ബൈക്ക് യാത്രികരായ വിദ്യാർത്ഥികളെ ഇടിച്ചുതെറിപ്പിച്ച കാർ കണ്ടെത്താനായില്ല. കഴിഞ്ഞ ഡിസംബർ 22 രാത്രിയിലാണ് ബിരുദ വിദ്യാർത്ഥികളായ മുതുകുളം സ്വദേശി പ്രണവ് (20), ഓച്ചിറ സ്വദേശി വൈഷ്ണവ് (20) എന്നിവരെ കാർ ഇടിച്ചത്.
ഗുരുതരമായി പരിക്കേറ്റ പ്രണവ് എറണാകുളത്തെയും വൈഷ്ണവ് തിരുവനന്തപുരത്തെയും സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അഴീക്കലിൽ നിന്ന് വലിയഴീക്കൽ ഭാഗത്തേക്ക് അമിത വേഗത്തിൽ വന്ന കാറാണ് ഇവരുടെ ബൈക്കിൽ ഇടിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു.
വെളള നിറത്തിലുളള സ്വിഫ്റ്റ് കാറാണ് അപടമുണ്ടാക്കിയത്. കാറിന്റെ സി.സി.ടി.വി. ദൃശ്യം തൃക്കുന്നപ്പുഴ പൊലീസ് ശേഖരിച്ചിട്ടുണ്ട്. എന്നാൽ, നമ്പർ വ്യക്തമല്ല. അതിനാൽ കൂടുതൽ ശാസ്ത്രീയ പരിശോധനയിലൂടെ കാർ കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്. വലിയഴീക്കൽ പാലത്തിൽ കാമറ ഇല്ലാത്തതാണ് അന്വേഷണത്തിനു തിരിച്ചടിയായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |