കോഴിക്കോട്:പുതുവത്സരത്തിനു പിന്നാലെ സംസ്ഥാന കലോത്സവവും കൂടിയെത്തിയതോടെ മാനാഞ്ചിറ സ്ക്വയറും നഗരവും കണ്ണിമ ചിമ്മാതെ ആഘോഷത്തിലാണ്. ടൂറിസം വകുപ്പ് ഒരുക്കിയ വൈദ്യുതാലങ്കാര പ്രഭയുടെ സൗന്ദര്യത്തോട് ചേർന്ന് ഫോട്ടോയെടുത്തും കടല കൊറിച്ചും ഉപ്പിലിട്ടത് കഴിച്ചും ആയിരങ്ങളാണ് ദിവസവും മാനാഞ്ചിറ സ്ക്വയറിൽ വന്നുചേരുന്നത്. ഓരോ ദിവസവും മാനാഞ്ചിറയ്ക്ക് ഭംഗി കൂടുകയാണെന്ന് ആളുകൾ പറയുന്നു. കുടുംബത്തോടൊപ്പം എത്തുന്നവർ മണിക്കൂറുകളോളം സമയമാണ് ഇവിടെ ചെലവഴിക്കുന്നത്.തിരുവനന്തപുരത്ത് ചെയ്ത അതേ മാതൃകയിൽ ടൂറിസം വകുപ്പിന്റെ നിർദ്ദേശ പ്രകാരമാണ് കോഴിക്കോട്ട് ഇത്തരമൊരു ദീപാലങ്കാരം ഒരുക്കിയതെന്നാണ് കരാറുകാർ പറയുന്നത്.വ്യത്യസ്‌ത രൂപത്തിലും വർണത്തിലുള്ള രൂപങ്ങൾ വാം ലൈറ്റുകളിൽ നിർമ്മിച്ചാണ് കൗതുക കാഴ്‌ചകൾ ഒരുക്കിയിരിക്കുന്നത്.കലോത്സവത്തിന് എത്തിയവരും ചേർന്നതോടെ അർദ്ധരാത്രിയിലും മാനാഞ്ചിറ ജനനിബിഡമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |