ന്യൂയോർക്ക് : ലോകത്ത് ഏറ്റവും വലിയ വ്യക്തിഗത സാമ്പത്തിക നഷ്‌ടം നേരിട്ടെന്ന ഗിന്നസ് റെക്കാഡ് ടെസ്‌ല, സ്പേസ് എക്സ് സ്ഥാപകനും ട്വിറ്റർ ഉടമയുമായ ഇലോൺ മസ്‌ക് സ്വന്തമാക്കി. 2021 നവംബർ മുതൽ മസ്കിന് 182 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായെന്നാണ് ഫോബ്സ് മാഗസിന്റെ കണക്ക്. ടെസ്‌ലയുടെ ഓഹരിയിലുണ്ടായ ഇടിവും ട്വിറ്റർ ഏറ്റെടുക്കലുമാണ് മസ്കിന് തിരിച്ചടിയായത്. കൊറിയൻ - ജാപ്പനീസ് ടെക് സംരംഭകൻ മസയോഷി സണ്ണായിരുന്നു ഇതിന് മുന്നേ ഏറ്റവും കൂടുതൽ സാമ്പത്തിക നഷ്ടം നേരിട്ട വ്യക്തിയെന്ന റെക്കാഡിനുടമ. 2000ത്തിൽ 58.6 ബില്യൺ ഡോളറിന്റെ നഷ്ടം ഇദ്ദേഹം നേരിട്ടിരുന്നു. 2023 ജനുവരിയിൽ 137 ബില്യൺ ഡോളറിന്റെ ആസ്തിയാണ് മസ്കിന് കണക്കാക്കുന്നത്. 190 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള എൽ.വി.എം.എച്ച് സ്ഥാപകൻ ബെർനാർഡ് ആർനോൾട്ടിന് മുന്നിൽ ലോകത്തെ ഏറ്റവും സമ്പന്നൻ എന്ന നേട്ടവും മസ്കിന് നഷ്ടമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |