ന്യൂഡൽഹി: 55 യാത്രക്കാരെ കയറ്രാതെ പറന്ന ഗോ ഫസ്റ്ര് എയർലൈന് 10 ലക്ഷം പിഴ ചുമത്തി ഡി.ജി.സി.എ. വ്യോമ ഗതാഗത നിയമങ്ങൾ ലംഘിച്ചതിനാണ് നടപടി. സംഭവത്തിന് പിന്നാലെ വിശദീകരണം ആവശ്യപ്പെട്ട് വിമാനക്കമ്പനിക്ക് നോട്ടീസ് അയച്ചിരുന്നു. ടെർമിനൽ കോർഡിനേറ്റർ, കൊമേഴ്സ്യൽ സ്റ്രാഫ്, മറ്റ് ജീവനക്കാർ എന്നിവർക്കിടയിൽ തെറ്റായ ആശയവിനിമയവും ഏകോപനവുമാണ് നടന്നതെന്നായിരുന്നു ഡി.ജി.സി.എയുടെ നോട്ടീസിന് ഗോ ഫസ്റ്റിന്റെ വിശദീകരണം. ഈ മാസം 9ന് ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്കു പുറപ്പെട്ട ഗോ ഫസ്റ്ര് വിമാനമാണ് ബസിൽ കാത്തിരുന്ന 55 യാത്രക്കാരെ കയറ്രാതെ പറന്നത്. സംഭവത്തിനു ശേഷം എയർലൈൻ മാപ്പ് പറയുകയും ബുദ്ധിമുട്ട് നേരിട്ട യാത്രക്കാർക്ക് ഒരു സൗജന്യ ടിക്കറ്ര് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |