SignIn
Kerala Kaumudi Online
Thursday, 25 April 2024 6.41 PM IST

അമൃതകിരണം 5 ദൗർബല്യങ്ങളെ ശക്തിയാക്കുക

ജീവിതത്തിൽ വിജയം നേടണമെങ്കിൽ നമ്മുടെ ദൗർബല്യങ്ങൾ തിരിച്ചറിഞ്ഞ് അവയെ തിരുത്തുകയും, കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കുകയും വേണം

ss

ഈ ഭൂമിയിൽ പിറന്നുവീഴുന്ന ഓരോ മനുഷ്യശിശുവും മറ്റാർക്കുമില്ലാത്ത സവിശേഷമായ കഴിവുകളോടുകൂടിയാണ് ജനിക്കുന്നത്.അതുകൊണ്ടുതന്നെ സ്വന്തം കഴിവില്ലായ്മയെ കുറിച്ച് ദുഃഖിക്കാൻ ആർക്കുമവകാശമില്ല. എന്നാൽ കഴിവുകൾക്കൊപ്പം കുറേ ദൗർബല്യങ്ങളും ഉണ്ടാകും. അതുമൊരു ജീവിതയാഥാർത്ഥ്യമാണ്. ജീവിതത്തിൽ വിജയം നേടണമെങ്കിൽ നമ്മുടെ ദൗർബല്യങ്ങൾ തിരിച്ചറിഞ്ഞ് അവയെ തിരുത്തുകയും, കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കുകയും വേണം.സ്വന്തം ദൗർബ്ബല്യങ്ങളെക്കുറിച്ചു ചിന്തിച്ച്‌കൊണ്ടിരുന്നാൽ ഉള്ള കഴിവുകൾ കൂടി നഷ്ടമായിപ്പോകും,മനോബലം ചോർന്നുപോകും. ജീവിതം ഇരുളടയും.മറിച്ച് മികവുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ അവ പതിന്മടങ്ങ് വളരും,ജീവിതം വിജയഗാഥയാകും.പലരും സ്വന്തം കഴിവുകൾ തിരിച്ചറിയാതെ മരിച്ചുപോകുന്നു. ഒരിക്കലും തുറക്കാത്ത രത്‌നപേടകം പോലെയാണവർ.
ശുഭാപ്തി വിശ്വാസത്തോടെ നമ്മൾ പ്രതികൂലസാഹചര്യങ്ങളെ നേരിടണം. നമ്മുടെ മുമ്പിൽ ഒരു വാതിൽ അടയുമ്പോൾ ഒൻപത് വാതിലുകൾ തുറക്കുന്നുണ്ട്.പക്ഷേ നമ്മൾ അതറിയാറില്ല.പരിശ്രമിച്ചാൽ ഏത് ദൗർബല്യത്തെയും ശക്തിയാക്കി മാറ്റാൻ നമുക്കു സാധിക്കും.വാഹനാപകടത്തിൽ ഇടതുകൈ നഷ്ടപ്പെട്ട ഒരു യുവാവ് ഗുസ്തി പഠിക്കാനായി ഒരു ഗുരുവിനെ സമീപിച്ചു.
ഗുരു യാതൊരു മടിയും കൂടാതെ ആ യുവാവിനെ ശിഷ്യനായി സ്വീകരിച്ചു. പഠനം  തുടങ്ങി. പക്ഷെ മൂന്നു മാസം കഴിഞ്ഞിട്ടും ഗുരു അയാൾക്ക് ഒരു അഭ്യാസമുറ മാത്രമാണ് പഠിപ്പിച്ചത്.ആശങ്കയോടെ ശിഷ്യൻ ഗുരുവിനോട് ചോദിച്ചു. 'എപ്പോഴാണ് അങ്ങ് എന്റെ സഹപാഠികളെ പഠിപ്പിക്കുന്ന പോലെ എന്നെയും എല്ലാ മുറകളും പഠിപ്പിക്കുന്നത്. "
ഗുരു പറഞ്ഞു. 'നീ ഈയൊരു അടവു മാത്രം പഠിച്ചാൽ മതി. ഇതുകൊണ്ട് തന്നെ നിനക്ക് ചാമ്പ്യനാകാം." ഗുരുവിന്റെ വാക്ക് വിശ്വസിക്കാനായില്ലെങ്കിലും യുവാവ് പരിശീലനം തുടർന്നു.കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ ഗുരുകുലത്തിലെ വിദ്യാർത്ഥികൾക്കായി ഗുസ്തിമത്സരം ആരംഭിച്ചു.ആദ്യത്തെ രണ്ടു റൗണ്ടിലും യുവാവ് നിഷ്പ്രയാസം വിജയിച്ചു. മൂന്നാമത്തെ റൗണ്ടിൽ എതിരാളി വിദഗദ്ധനായിരുന്നുവെങ്കിലും അല്പം ബുദ്ധിമുട്ടി യുവാവ് അയാളെയും കീഴ്‌പ്പെടുത്തി. അങ്ങനെ ഒറ്റക്കയ്യൻ യുവാവ് ഗുസ്തി ചാമ്പ്യനായി.
യുവാവ് ഗുരുവിനോടു ചോദിച്ചു, 'ഗുസ്തിമത്സരത്തിൽ ഞാൻ ചാമ്പ്യനായത് എനിക്ക് തന്നെ വിശ്വസിക്കാനാവുന്നില്ല. എങ്ങനെയാണ് എനിക്കത് സാധിച്ചത്?"
ഗുരു പറഞ്ഞു. 'വളരെ പ്രയാസമേറിയ ഒരു അടവാണ് നീ വശമാക്കിയത്. ആ അടവുപയോഗിച്ച് എതിരാളിയെ പൂട്ടിയാൽ, അതിൽനിന്ന് രക്ഷപ്പെടാനുള്ള ഒരേ ഒരു വഴി നിന്റെ ഇടതു കൈ പിടിച്ചു തിരിക്കുക എന്നതു മാത്രമാണ്.പക്ഷേ നിനക്ക് ഇടതു കൈയ്യില്ലല്ലോ." അങ്ങനെ ആ യുവാവിന്റെ ഏറ്റവും വലിയ പോരായ്മ അവന്റെ ഏറ്റവും വലിയ മികവായിത്തീർന്നു.
ജീവിതം തന്ന സൗഭാഗ്യങ്ങൾക്ക് നന്ദിയുള്ള ഒരു മനസ്സും ഈശ്വരനിൽ അർപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്യുന്നവർക്ക് സമസ്ത പ്രകൃതിയുടെയും അനുഗ്രഹമുണ്ടാകും. അവർക്ക് കൈവരിക്കാൻ കഴിയാത്തതായി യാതൊന്നുമില്ല.
മനുഷ്യൻ ഒരിക്കലും അല്പനല്ല. മനുഷ്യൻ പരമാർത്ഥത്തിൽ ബ്രഹ്മം തന്നെയാണ്, ഈശ്വരൻ തന്നെയാണ്. എല്ലാ കുറവുകളും പരിമിതികളും മനസ്സിന്റെ ഭാവനാ സൃഷ്ടിയാണ് . മനസ്സുകൊണ്ട് സൃഷ്ടിച്ച പരിമിതിയെ മനസ്സുകൊണ്ട് തന്നെ ജയിക്കണം. അപ്പോൾ പൂർണ്ണതയായ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RITUALS, SS
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.