ഓയൂർ : കാവിയുടുത്ത്, ഭക്തിയിൽ ആടി തിമർത്തെത്തിയ സ്വാമിമാർ കടക്കൽ ദേവി സന്നിധിയിലെത്തി ശക്തി വേലുകൾ ഏറ്റു വാങ്ങി. വിലങ്ങറ കാവടിയാട്ടത്തിനായി സ്വാമിമാർ ഒഴുകുയെത്തി തുടങ്ങി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2ന് പ്രത്യേക പൂജകൾക്ക് ശേഷം കടക്കൽ ദേവീ ക്ഷേത്ര നടയിൽ വച്ചു കവടിയാട്ടത്തിനുള്ള ശക്തി വേലുകൾ പൂജാരി സ്വാമിമാർക്ക് കൈമാറി. കണക്കിന് സ്വാമിമാർ വേൽ തോളിലേറ്റി ക്ഷേത്രത്തിന് വലയം വച്ചു. ഇരു ദേവസ്വങ്ങളിലെയും ഭാരവാഹികൾ , പുരുഷോത്തമനുണ്ണിത്താൻ, വടയാറ്റൂർ രാധാകൃഷ്ണൻ, ആർ. ശ്രീകുമാർ, ബി. പ്രദീപ് കുമാർ, സി. അനിൽകുമാർ എന്നിവർ പങ്കെടുത്തു. ചടയമംഗലം, ആയുർ, വാളകം, പനവേലി, കൊട്ടാരക്കര, തൃക്കണ്ണമംഗൽ എന്നിവിടങ്ങളിലെ വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകിട്ട് 6 മണിയോടെ വിലങ്ങറയിൽ സമാപിച്ചു. രാത്രി 7ന് ശക്തി വേൽ പൂജയും നടന്നു. ഇന്ന് രാവിലെ കുട്ടികളുടെ തലമുണ്ഡനത്തോടെ ചടങ്ങുകൾ തുടങ്ങും. 8 മണിക്ക് ഇരുപതോളം കുട്ടികളാണ് കാവടിയാട്ടത്തിനായി തല മുണ്ഡനം ചെയ്യുന്നത്. വൈകിട്ട് 6.30ന് കർപ്പൂര ദീപ കാഴ്ച. നാളെ രാത്രി 9ന് കാവടി പൂജ. 5ന് പുലർച്ചെ 4 മുതൽ കാവടിയാട്ടം തുടങ്ങും, ഉച്ചയ്ക്ക് പ്രധാന കാവടിയാട്ടം, നാല്പതോളം ക്ഷേത്രങ്ങളിൽ നിന്നുള്ള സ്വാമിമാരാണ് പങ്കെടുക്കുന്നത്. നൂറോളം സ്വാമിമാർ 20 അടിയോളം നീളമുള്ള വേലുകൾ കവിളിൽ ധരിച്ചാണ് കാവടിയാട്ടം നടത്തുന്നത്. ഭക്തജന തിരക്ക് നിയന്ത്രിക്കാൻ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയതായി കൺവീനർ ബി.പ്രദീപ് കുമാർ പറഞ്ഞു. കെ.എസ്.ആർ.ടി.സി പ്രത്യേക ബസ് സർവീസുകളും ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |