തിരുവനന്തപുരം: ഹെൽത്ത് കാർഡ് കൈക്കൂലി വാങ്ങി ഒപ്പിട്ടു നൽകിയ സാഹചര്യത്തിൽ, മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നൽകുന്നതിന് ഡോക്ടർമാക്ക് ഏർപ്പെടുത്തിയ ഫീസ് പിൻവലിക്കും.
ജൂനിയർ കൺസൾട്ടന്റുമാർക്ക് 100 രൂപയും കൺസൾട്ടന്റുമാർക്ക് 150 രൂപയും ഫീസ് വാങ്ങാമെന്ന് 2011ൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഉത്തരവ് പിൻവലിക്കാൻ നടപടി തുടങ്ങി.
അതേസമയം, പണം വാങ്ങി സർട്ടിഫിക്കറ്റ് നൽകുന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്നും സംസ്ഥാനത്ത് ഉടനീളം ഡോക്ടർമാർ വ്യാജ ഹെൽത്ത് സർട്ടിഫിക്കറ്റുകൾ നൽകു ന്നുണ്ടെന്നും വ്യാപരികൾ ആരോപിക്കുന്നു. ഇതുവരെ നൽകിയ കാർഡുകൾ റദ്ദാക്കണമെന്നും ആവശ്യപ്പെടുന്നു.
പരാതികൾ ഉയർന്നാൽ പരിശോധിക്കാമെന്നും നൽകിയ കാർഡുകൾ റദ്ദാക്കുന്നത് പ്രായോഗികമല്ലെന്നും മന്ത്രി വീണാജോർജ് പറഞ്ഞു.
സർട്ടിഫിക്കറ്റുകളിൽ ആക്ഷേപമുള്ളവർക്ക് ജില്ലാ മെഡിക്കൽ ഓഫീസർമാരെ അറിയിക്കാം
-മന്ത്രി വീണാജോർജ്
അഴിമതിയുടെ കറ പുരളുന്ന ഹെൽത്ത് കാർഡിന്റെ വിതരണം നിറുത്തിവയ്ക്കണം
-എം. നസീർ
ജനറൽ സെക്രട്ടറി
വ്യാപാരി വ്യവസായി ഏകോപന സമിതി
രോഗിയെ പരിശോധിക്കാതെ സർട്ടിഫിക്കറ്റ് നൽകുന്നത് അംഗീകരിക്കാനാകില്ല
-ഡോ. ടി.എൻ. സുരേഷ്
പ്രസിഡന്റ്, കെ.ജി.എം.ഒ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |