ന്യൂഡൽഹി : എല്ലാ ജോലി സ്ഥലങ്ങളിലും സ്ത്രീകൾക്ക് ശമ്പളത്തോടെ ആർത്തവ അവധി നിർബന്ധമാക്കുന്നത് ആലോചനയിലില്ലെന്ന് കേന്ദ്രമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ ലോക്‌സഭയിൽ അറിയിച്ചു. ആർത്തവം ഒരു സാധാരണ ശാരീരിക പ്രതിഭാസമാണെന്നും ചെറിയൊരു വിഭാഗം സ്ത്രീകൾക്ക് മാത്രമേ കടുത്ത ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നുള്ളൂവെന്നും മന്ത്രി വിശദീകരിച്ചു. 10-19 വയസ്സുകാരിൽ ആർത്തവ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതികൾ നടപ്പാക്കുമെന്നും ബെന്നി ബഹനാൻ ടി. എൻ. പ്രതാപൻ, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവർക്കുള്ള മറുപടിയിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |