തിരുവനന്തപുരം: ഭൂമി, വിദ്യാഭ്യാസം, തൊഴിൽ വിഷയങ്ങളിലടക്കമുള്ള ആവശ്യങ്ങളിൽ മന്ത്രി കെ.രാധാകൃഷ്ണനുമായി നടത്തിയ ചർച്ചയിൽ ഉറപ്പ് ലഭിച്ചതോടെ കേരള പുലയർ മഹാസഭ (കെ.പി.എം.എസ്) 100 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവന്ന സത്യഗ്രഹ സമരം അവസാനിപ്പിച്ചു. സഹകരണ സംഘങ്ങളുടെ പുനരുജ്ജീവനം, മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്നങ്ങൾ, സ്പെഷ്യൽ റിക്രൂട്ട്മെന്റ് വിഷയങ്ങളിൽ നിയമ നിർമ്മാണങ്ങൾ ഉണ്ടാവുമെന്ന് മന്ത്രി ഉറപ്പു നൽകി.
സ്വാശ്രയ ആർട്സ് ആന്റ് സയൻസ് കോളേജുകളിലെ വിദ്യാർത്ഥികൾക്ക് ആനുകൂല്യങ്ങൾ നൽകും. പുലയനാർകോട്ട ചരിത്രസ്മാരകമായി പ്രഖ്യാപിക്കുന്നതിന് പഠനം നടത്തും. എയ്ഡഡ് നിയമനങ്ങളിലെ സംവരണവിഷയം സുപ്രീം കോടതി വിധിക്കുശേഷം സർക്കാർ തീരുമാനിക്കും.
കെ.പി.എം.എസ് നേതാക്കളായ പി.എം.വിനോദ്, കെ.കെ.പുരുഷോത്തമൻ, കെ.വിദ്യാധരൻ, സി.ഒ.രാജൻ, ആലംകോട് സുരേന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സർക്കാരിന് അഭിവാദ്യം അർപ്പിച്ച് ആഹ്ലാദ പ്രകടനം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |