SignIn
Kerala Kaumudi Online
Sunday, 11 May 2025 11.05 AM IST

പങ്കാളിയെ കൊന്ന് ഫ്രീസറിൽ സൂക്ഷിച്ച കേസ്; പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത് ,ശ്രദ്ധ കൊലക്കേസ് രീതിയിൽ അന്വേഷണം

Increase Font Size Decrease Font Size Print Page
sahil

ന്യൂഡൽഹി: ശ്രദ്ധ കൊലക്കേസിന് സമാനമായ രീതിയിൽ പങ്കാളിയെ കൊന്ന് ഫ്രീസറിൽ സൂക്ഷിച്ച കേസിൽ യുവതിയുടെ പോസ്റ്ര്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ശ്വാസം മുട്ടിയാണ് മരണം. കഴുത്തിൽ പാടുകളുണ്ട്. എന്നാൽ, മറ്ര് മുറിവുകളോ പാടുകളോ ശരീരത്തിൽ ഇല്ല. ശ്രദ്ധ വധക്കേസിന്റെ രീതിയിൽ ഫോറൻസിക് തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം ഹരിയാനയിലുള്ള ബന്ധുക്കൾക്ക് വിട്ടുനല്കും.

കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത പ്രതി സഹീൽ ഗെലോട്ടിനെ കോടതിയിൽ ഹാജരാക്കി. ഇയാളെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. ചൊവ്വാഴ്ചയാണ് പ്രതിയുടെ റെസ്റ്രോറന്റിലെ ഫ്രീസറിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്.

ഈ മാസം ഒമ്പതിന് രാത്രിയാണ് പങ്കാളിയായിരുന്ന നിക്കി യാദവിനെ(25) സഹീൽ കൊലപ്പെടുത്തിയത്. രാത്രിയിൽ ഇവർ പോയ റൂട്ട് കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്നും അന്വേഷണം പുരഗമിക്കുകയാണെന്നും ക്രൈംബ്രാഞ്ച് ഡി.സി.പി സതീഷ് കുമാർ പറഞ്ഞു. മൃതദേഹം വലിച്ചെറിയാൻ 40 കിലോമീറ്ററുകളോളം ഇയാൾ സഞ്ചരിച്ചതായി പൊലീസ് പറയുന്നത്.

ഡൽഹി ഉത്തം നഗറിലെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്ത സിസിടിവിയിൽ നിന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ നിക്കി ടെറസിലേക്ക് പോകുന്നതും തിരിച്ചു വരുന്നതുമായ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കഴിഞ്ഞ അഞ്ച് മാസമായി നിക്കി സഹോദരിമാരോടൊപ്പം ഉത്തം നഗറിലെ ഫ്ലാറ്രിൽ താമസിച്ചുവരികയായിരുന്നു. സഹീൽ പലതവണ ഇവിടെ വന്നുപോകുന്നത് കണ്ടവരുണ്ട്.

കേബിൾ ഉപയോഗിച്ച് കൊലപാതകം

കൊവിഡ് ലോക്ഡൗണിനു ശേഷം നിക്കിയും സഹീലും ദ്വാരകയ്ക്ക് സമീപമുള്ള വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. ഇതിനിടെ സഹീൽ മറ്റൊരു വിവാഹം ചെയ്യാൻ പോകുന്ന കാര്യം നിക്കി മനസ്സിലാക്കിയതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. പുതിയ വിവാഹത്തിൽ നിന്ന് പിന്തിരിയണമെന്നും തന്നെ വിവാഹം ചെയ്യണമെന്നും നിക്കി നിർബന്ധം പിടിച്ചു. ഇതിന് തയ്യാറാകാതിരുന്ന സഹീൽ കാറിൽ വച്ച് നിക്കിയെ കൊലപ്പെടുത്തുകയായിരുന്നു. ഒമ്പതിന് രാത്രി ഹിമാചൽ പ്രദേശിലെ ഹിൽ സ്റ്രേഷനിൽ പോകാമെന്ന് പറഞ്ഞാണ് ഇയാൾ നിക്കിയെ കാറിൽ കയറ്രിയത്. വിവാഹക്കാര്യം തെറ്രാണെന്ന് ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അത് വിശ്വാസത്തിലെടുക്കാത്ത യുവതിയും ഇയാളും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് മൊബൈൽ ഡാറ്റാ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് നിക്കിയെ കൊലപ്പെടുത്തി. സീറ്ര് ബെൽറ്റിട്ട് യാത്രക്കാരിയെന്ന രീതിയിൽ ധാബയിലെത്തിക്കുകയും മൃതദേഹം ഫ്രീസറിൽ സൂക്ഷിക്കുയുമായിരുന്നു.അന്നുതന്നെ ഇയാൾ മറ്രൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹമായതിനാൽ രണ്ട് ദിവസം ധാബ അടച്ചിട്ടിരിക്കുകയാണെന്നാണ് പ്രതി എല്ലാവരോടും പറഞ്ഞിരുന്നത്. പഠന സമയത്ത് ബസ് യാത്രയ്ക്കിടെയാണ് നിക്കിയും സഹീലും പരിചയപ്പെടുന്നത്. ഒരുമിച്ചു താമസം തുടങ്ങിയെങ്കിലും സഹീൽ വീട്ടിൽ ഈ ബന്ധത്തെക്കുറിച്ച് പറ‌ഞ്ഞിരുന്നില്ല. നിക്കിയുടെ മൊബൈൽ ഫോൺ സാഹിലിന്റെ പക്കൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.