തിരുവനന്തപുരം: നിയമസഭാ സമ്മേളനം നിശ്ചയിച്ചത് പോലെ ഈ മാസം 30 വരെ തുടർന്നേക്കും. തുടർ നടപടികൾ നിശ്ചയിക്കാൻ ഇന്നലെ കാര്യോപദേശക സമിതി യോഗം ചേരാനിരുന്നെങ്കിലും, പ്രതിപക്ഷം ബഹിഷ്കരിച്ചതിനാൽ തിങ്കളാഴ്ചത്തേക്ക് മാറ്റി.
27 വരെയാക്കി സമ്മേളനം വെട്ടിച്ചുരുക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. എന്നാൽ, പൊതുജനാരോഗ്യ ബിൽ ഉൾപ്പെടെ ചില സുപ്രധാന നിയമനിർമാണങ്ങൾ കൂടി പരിഗണിക്കാൻ സർക്കാർ ആലോചിക്കുന്ന സാഹചര്യത്തിൽ, 30 വരെ തുടരേണ്ടി വരും.
കക്ഷി നേതാക്കളുടെ യോഗം വിളിച്ച് സ്പീക്കർ
നിയമസഭയിൽ ഇന്നലെ നടന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് രാവിലെ എട്ടിന് സ്പീക്കർ എ.എൻ. ഷംസീർ അടിയന്തരമായി കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് സ്പീക്കർക്ക് എം.എൽ.എമാർ പരാതി നൽകിയതിന് പുറമേ, എം.എൽ.എമാരുടെ മർദ്ദനമേറ്റെന്ന പരാതി വാച്ച് ആൻഡ് വാർഡിനുമുണ്ട്. ഭരണകക്ഷിയംഗങ്ങളായ എച്ച്. സലാം, സച്ചിൻദേവ് എന്നിവർക്കെതിരെയും പ്രതിപക്ഷം ആക്ഷേപമുന്നയിച്ചിട്ടുണ്ട്. ആക്രമണം നടത്തിയവർക്കെതിരെ നടപടി വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |