തിരുവനന്തപുരം: കേരളത്തിലെ മാദ്ധ്യമമേഖലയിൽ നിന്ന് വിരമിച്ച നോൺ ജേർണലിസ്റ്റുകൾക്ക് പെൻഷൻ വർദ്ധനവും കുടിശികയും അടിയന്തരമായി അനുവദിക്കണമെന്ന് നോൺ ജേർണലിസ്റ്റ് പെൻഷണേഴ്സ് യൂണിയൻ സംസ്ഥാന നിർവാഹകസമിതി യോഗം കേരളസർക്കാരിനോട് ആവശ്യപ്പെട്ടു. ബഡ്ജറ്റിൽ ആയിരംരൂപയുടെ വർദ്ധനവ് നിർദ്ദേശിച്ചെങ്കിലും 500 രൂപ മാത്രമാണ് ലഭിച്ചത്. നിലവിലുള്ള പെൻഷൻ തന്നെ വർദ്ധിപ്പിക്കേണ്ട സാഹചര്യമാണ്. അതിനാൽ ശുപാർശ ചെയ്ത വർദ്ധനവിൽ മാറ്റിവയ്ക്കപ്പെട്ട 500 രൂപ അടിയന്തരമായി നൽകുന്നതിനുള്ള നടപടി സ്വീകരിക്കണം. പെൻഷനിൽ അനുവദിച്ച വർദ്ധനവ് സീനിയർ നോൺ ജേർണലിസ്റ്റുകൾക്കും വിധവാ പെൻഷൻ വാങ്ങുന്നവർക്കും നൽകിയിട്ടില്ല. കഴിഞ്ഞ വർഷത്തെ ഫെസ്റ്റിവൽ അലവൻസും വിധവാ പെൻഷനിലെ അപാകതയും പരിഹരിച്ച് കമ്മിറ്റി കൈക്കൊണ്ട തീരുമാനം നടപ്പിലാക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. പെൻഷൻ നിധി ഉണ്ടാക്കുന്നതിനും പെൻഷൻ പദ്ധതി വിപുലീകരിക്കുന്നതിനും സർക്കാർ നടപടികൾ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രസ്‌താവന നടത്തിയതിൽ എൻ.ജെ.പി.യു പ്രസിഡന്റ് കെ.എൻ. ലതാനാഥനും ജനറൽ സെക്രട്ടറി വി. ബാലഗോപാലും അഭിനന്ദനം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |