താൻ ഹിന്ദുവാണ് ; പരിവർത്തിത ക്രിസ്‌ത്യാനിയല്ല
ന്യൂഡൽഹി : ദേവികുളം തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയതിനെതിരെ സി.പി.എം. നേതാവ് എ.രാജ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചു.
പരിവർത്തിത ക്രിസ്‌ത്യാനിയാണെന്നും, പട്ടികജാതി സംവരണം അവകാശപ്പെടാനാവില്ലെന്നുമുളള ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. ജനന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്ര്, സ്‌കൂൾ രേഖകൾ തുടങ്ങിയവയെ കുറിച്ച് വിധിയിൽ ഹൈക്കോടതി പരാമർശിച്ചില്ല. നാമനിർദേശ പത്രിക പരിശോധന സമയത്തടക്കം എതിർപ്പുന്നയിക്കാതിരുന്ന യു.ഡി.എഫ്. സ്ഥാനാർത്ഥി ഡി. കുമാർ ഏറെക്കഴിഞ്ഞാണ് ആരോപണവുമായി കോടതിയെ സമീപിക്കുന്നതെന്നും അഡ്വ. ജി. പ്രകാശ് മുഖേന സമർപ്പിച്ച ഹർജിയിൽ രാജ ചൂണ്ടിക്കാട്ടി.
ഹർജിയിലെ വാദങ്ങൾ
ഹിന്ദു പറയ ജാതിയിൽ പെട്ട ആളല്ലെന്ന ഹൈക്കോടതി കണ്ടെത്തൽ വസ്‌തുതാപരമായും നിയമപരമായും നിലനിൽക്കില്ല
നാമനിർദേശ പത്രികയ്‌ക്കൊപ്പം ജാതി സർട്ടിഫിക്കറ്രും മറ്റ് രേഖകളും വരണാധികാരിക്ക് കൈമാറിയിരുന്നു. സർട്ടിഫിക്കറ്റുകൾ യഥാർത്ഥമാണെന്ന് വിലയിരുത്തിയാണ് നോമിനേഷൻ സ്വീകരിച്ചത്.
പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്ത് 7848 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്
ഹിന്ദു യുവതിയെയാണ് കല്യാണം കഴിച്ചത്. വിവാഹ ഫോട്ടോ തെളിവായെടുത്താണ് താൻ ക്രിസ്‌ത്യാനിയാണെന്ന നിഗമനത്തിലേക്ക് ഹൈക്കോടതി എത്തിയത്
അച്‌ഛനും അമ്മയും പരിവർത്തിത ക്രിസ്‌ത്യാനികളാണെന്നാണ് വാദം. താൻ ഹിന്ദുവാണ്. ക്രിസ്‌തുമതത്തെ പിന്തുടർന്നിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |