കൊടുങ്ങല്ലൂർ: എറിയാട് ചൈതന്യ നഗർ ഭാഗത്ത് നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ച പത്ത് ലിറ്റർ മദ്യവുമായി ഒരാളെ കൊടുങ്ങല്ലൂർ എക്‌സൈസ് സംഘം പിടികൂടി. ചൈതന്യ നഗർ ദേശത്ത് തണ്ടാംപറമ്പിൽ വീട്ടിൽ ജിനു (41) വിനെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. തീരദേശ മേഖലയിൽ അനധികൃത മദ്യം വ്യാപകമായി വിറ്റഴിക്കുന്നെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ എക്‌സൈസ് ഷാഡോ സംഘം ഓപ്പറേഷൻ ബ്ലാക്ക് എന്ന പേരിൽ നിരീക്ഷണം നടത്തി വരികയായിരുന്നു. ഒന്നാം തീയതിയിൽ മദ്യ ഷോപ്പുകൾ അവധി ആയതിനാൽ അമിത ലാഭത്തിൽ വ്യാപകമായി മദ്യം വിറ്റഴിക്കാനുള്ള ശ്രമത്തിനിടയിലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്‌സൈസ് സംഘത്തിൽ റേഞ്ച് ഇൻസ്‌പെക്ടർ എം. ഷീനാഥ്, പ്രിവന്റീവ് ഓഫീസർമാരായ പി.വി. ബെന്നി, സി.വി. ശിവൻ, ഇന്റലിജൻസ് ഓഫീസർ പി.ആർ. സുനിൽകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എസ്. അഫ്‌സൽ, എ.എസ്. രിഹാസ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഇ.ജി. സുമി എന്നിവരും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |