അഹമ്മദാബാദ് : മഴയുടെ ഭീഷണി നിലനിൽക്കുന്നതിനിടെ ഐ.പി.എൽ പതിനാറാം സീസണിലെ ചെന്നൈ സൂപ്പർ കിംഗ്സും ഗുജറാത്ത് ടൈറ്റാൻസും തമ്മിലുള്ള കലാശപ്പോരാട്ടത്തിന് ടോസോടെ തുടക്കം. ടോസിന്റെ ഭാഗ്യം തുണച്ചത് ധോണിയെയാണ്. ടോസ് നേടിയ ചെന്നൈ ബൗളിംഗ് തിരഞ്ഞെടുത്തു. ഫൈനലിൽ ഗുജറാത്ത് ആദ്യം ബാറ്റ് ചെയ്യും. നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് കിരീടം നിലനിറുത്താൻ ശ്രമിക്കുമ്പോൾ അഞ്ചാം കിരീട നേട്ടമാണ് ധോണിപ്പട ലക്ഷ്യമിടുന്നത്. ഇന്നു കീിരീടം സ്വന്തമാക്കിയാൽ ഏറ്റവും കൂടുതൽ കിരീടങ്ങളെന്ന മുംബയ് ഇന്ത്യൻസിന്റെ റെക്കോഡിനൊപ്പം ചെന്നൈ എത്തും.
ഗുജറാത്ത് ജയിച്ചാൽ ക്യാപ്ടൻ ഹാർദിക് പാണ്ഡ്യക്കും ഒരു റെക്കോഡ് സ്വന്തമാകും. ഗുജറാത്ത് ചാമ്പ്യൻമാരായാൽ ഹാർദിക് നേടുന്ന ആറാമത്തെ ഐ.പി.എൽ കിരീടമായി അതുമാറും, നിലവിൽ ആറു ഐ.പി.എൽ കിരീടം നേടിയിട്ടുള്ളത് രോഹിത് ശർമ്മയാണ്. അഞ്ചു തവണ മുംബയ്ക്കും ഒരു തവണ ഡെക്കാൻ ചാർജേഴ്സിനൊപ്പവും രോഹിത് കീരിടനേട്ടത്തിൽ പങ്കാളിയായി. പാണ്ഡ്യ നാലുതവണ മുംബയ്ക്കൊപ്പവും ഒരു തവണ ടൈറ്റാൻസിനൊപ്പവും കിരീടം നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |