SignIn
Kerala Kaumudi Online
Sunday, 27 July 2025 2.51 PM IST

ലൈംഗിക അതിക്രമം നടത്തി എന്ന് കാണിക്കാൻ കോഴിച്ചോര; 64-കാരനെ ഹണിട്രാപ്പിൽ കുടുക്കാൻ യുവതികളുടെ വേറിട്ട പദ്ധതി, തട്ടിച്ചത് കോടികൾ

Increase Font Size Decrease Font Size Print Page
symbolic-image

മുംബയ്: വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി യുവതികളടങ്ങുന്ന സംഘം തട്ടിയെടുത്തത് കോടികൾ. തുടർന്നും പണം തട്ടിയെടുക്കാനുള്ള ശ്രമത്തിൽ വ്യവസായി പരാതിപ്പെട്ടതോടെയാണ് തട്ടിപ്പ് സംഘത്തിന്റെ വേറിട്ട പദ്ധതി പുറംലോകമറിഞ്ഞത്. നിലവിൽ രണ്ട് യുവതികളടക്കം നാല് പേരടങ്ങുന്ന തട്ടിപ്പ് സംഘത്തിനെതിരെ മുംബയ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്. 2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോലാലംപൂർ സ്വദേശിയായ വ്യവസായിയിൽ നിന്നും കോഴിച്ചോരയുടെ ബലത്തിൽ മൂന്ന് കോടിയോളം രൂപയാണ് നാൽവർ സഘം തട്ടിയെടുത്തത്.

മോണിക്ക ഭഗവാൻ(ദേവ് ചൗധരി), ലുബ്ന വസീർ( സ്വപ്ന), അനിൽ ചൗധരി( ആകാശ്), മനീഷ് സോദി എന്നിവർക്കെതിരെയാണ് നിലവിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. അനിൽ ചൗധരിയും സ്വപ്നയുമാണ് 2017-ൽ വ്യവസായിയുമായുള്ള സൗഹൃദത്തിന് തുടക്കമിടുന്നത്. ഇരയുടെ സാമ്പത്തികസ്ഥിതി മനസിലാക്കിയ ശേഷമായിരുന്നു തട്ടിപ്പിനുള്ള പദ്ധതി തയ്യാറാക്കിയത്.

2019-ൽ വ്യവസായി താമസിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിലേയ്ക്ക് സ്വപ്നയും മോണിക്കയും എത്തി. പിന്നാലെ തന്നെ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം വ്യവസായിയുമായി മോണിക്ക തർക്കത്തിലേർപ്പെട്ടു. കൈവശമുണ്ടായിരുന്ന കോഴിച്ചോര ശരീരത്തിൽ പുരട്ടി പരിക്കേറ്റതായി വരുത്തിതീർക്കുകയും ചെയ്തു. തുടർന്നാണ് ഇരുവരും ലൈംഗിക പീഡന ആരോപണം ഉന്നയിച്ചത്.


ഇരുവരെയും വ്യവസായി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി നൽകുമെന്ന് മോണിക്ക ഭീഷണി മുഴക്കി. വ്യവസായിയുമായി തർക്കമുണ്ടാകുന്നതും ശരീരത്തിൽ ചോരയൊലിക്കുന്നതമടക്കമുള്ളതിന്റെ ദൃശ്യങ്ങൾ ഇതിനോടകം ഫോണിൽ പകർത്തിയതിനാൽ അത് തെളിവായി നൽകുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. ഇതുവഴി വ്യവസായിയിൽ നിന്ന് 3.25 കോടി രൂപ തട്ടിയെടുക്കാൻ ഇവർക്കായി. വീഡിയോ ആധാരമാക്കി വീണ്ടും രണ്ട് കോടി രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് വ്യവസായി പൊലീസിൽ പരാതിപ്പെട്ടത്. 2021-ൽ പരാതി ലഭിച്ചത് പ്രകാരം മുഖ്യപ്രതി മോണിക്കയെ അടക്കം പൊലീസ് പിടികൂടിയിരുന്നു.

TAGS: CASE DIARY, HONEY, TRAP, FAKE, BLOOD, USED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.