ചെന്നൈ: ത്രീ, ടൂ, വൺ... ചന്ദ്രയാൻ 3 വിക്ഷേപണ സമയത്ത് രാജ്യത്തെയൊന്നാകെ മുൾമുനയിൽ നിർത്തിയതായിരുന്നു ആ കൗണ്ട്‌ഡൗൺ. എന്നാൽ ഇനി ഐ എസ് ആർ ഒ നടത്തുന്ന ഒരു റോക്കറ്റ് വിക്ഷേപണത്തിനും ഈ ശബ്ദം കേൾക്കാനാകില്ല. കാരണം ആ ശബ്ദത്തിന്റെ ഉടമയായ എൻ വളർമതി (64) യാത്രയായി.
ഹൃദയാഘാതത്തെത്തുടർന്ന് ചെന്നൈയിലെ വസതിയിൽ വച്ചായിരുന്നു വളർമതിയുടെ അന്ത്യം. 1984ലാണ് തമിഴ്നാട് സ്വദേശിനിയായ അവർ ഐ എസ് ആർ ഒയിലെത്തിയത്. ഐ എസ് ആർ ഒയുടെ നിരവധി റോക്കറ്റ് വിക്ഷേപണങ്ങളിലെ കൗണ്ട്‌ഡൗൺ ശബ്ദം വളർമതിയുടേതായിരുന്നു.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ റഡാർ ഇമേജിംഗ് സാറ്റ്‌ലൈറ്റായ റിസാറ്റ് 1ന്റെ പ്രോജക്ട് ഡയറക്ടറായിരുന്നു വളർമതി. തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ അബ്ദുൾ കലാം പുരസ്‌കാരം ആദ്യം നേടിയതും അവരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |