കാട്ടാക്കട: പൂവച്ചൽ പുളിങ്കോട് ക്ഷേത്രത്തിന് മുന്നിൽ പത്താം ക്ലാസ് വിദ്യാർത്ഥി ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയ രഞ്ചന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടർന്ന് കോടതിയിൽ ഹാജരാക്കി. ആറു ദിവസത്തേക്കാണ് കാട്ടാക്കട പൊലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്. തെളിവെടുപ്പ് കഴിഞ്ഞ് ഇന്നലെ രാവിലെയാണ് കാട്ടാക്കട ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. അതേസമയം, പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. തുടർന്ന് പ്രതിയെ ജയിലിലേക്ക് മാറ്റി. 11ന് റിമാൻഡ് ചെയ്ത പ്രതിയുടെ റിമാൻഡ് കാലാവധി 25ന് അവസാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |