ന്യൂഡൽഹി: ഇന്ത്യയ്ക്കായി ആദ്യ ക്രിക്കറ്റ് ലോകകപ്പ് ഉയർത്തിയ ക്യാപ്റ്റന് ഈ ഗതിയോ?. പ്രമുഖ ക്രിക്കറ്റ് താരമായ ഗൗതം ഗംഭീർ എക്സ് പ്ളാറ്റ്ഫോമിലൂടെ പങ്കുവച്ച വീഡിയോ കാണുന്നവർക്ക് ഇങ്ങനെയൊരു സംശയമുണ്ടാവുക സ്വാഭാവികമാണ്. കാരണം രണ്ട് കൈകളും ബന്ധിച്ച് കപിൽ ദേവിനെ തട്ടിക്കൊണ്ടുപോകുന്ന വീഡിയോ ദൃശ്യമാണ് താരം സമൂഹമാദ്ധ്യമം വഴി പങ്കുവച്ചത്. ഈ വീഡിയോയ്ക്ക് പിന്നിലുള്ള കഥയെന്തെന്നാണ് നിലവിലെ ചൂടുപിടിച്ച ചർച്ച.
കൈകൾ പുറകിൽ ബന്ധിച്ച് വായിൽ തുണി തിരുകിയ നിലയിലുള്ള കപിൽ ദേവിനെ രണ്ടുപേർ ചേർന്ന് ബലം പ്രയോഗിച്ച് ഒരു കെട്ടിടത്തിനുള്ളിലേക്ക് കൊണ്ടുപോകുന്നതാണ് വീഡിയോയിലുള്ളത്. ഈ ദൃശ്യങ്ങൾ യാഥാർത്ഥ്യമാണോ എന്ന ചോദ്യമാണ് വീഡിയോ പങ്കുവച്ച ഗൗതം ഗംഭീറും ചോദിക്കുന്നത്.
Anyone else received this clip, too? Hope it’s not actually @therealkapildev 🤞and that Kapil Paaji is fine! pic.twitter.com/KsIV33Dbmp
— Gautam Gambhir (@GautamGambhir) September 25, 2023
വേറിട്ട അവതരണശൈലിയുള്ള പരസ്യങ്ങൾ കൂടുതൽ കാഴ്ചക്കാരെ നേടുമെന്നതിനുള്ളതിനാൽ അത്തരത്തിലൊരു പരീക്ഷണമാണിതെന്നാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗത്തിന്റെ പ്രതികരണം. പരസ്യത്തിന്റെ ഭാഗമായി ചിത്രീകരിച്ച രംഗങ്ങളാണ് വൈറലാകുന്നതെന്നാണ് പൊതുവേയുള്ള അഭിപ്രായം. എന്തായാലും ഇതിനെക്കുറിച്ച് കപിൽ ദേവ് തന്നെ പ്രതികരിക്കും എന്ന പ്രതീക്ഷയാണ് നിലവിൽ ആരാധകർ പങ്കുവയ്ക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |